Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 12:14 AM GMT Updated On
date_range 8 March 2022 12:14 AM GMTനാലുദിവസമായി കുടിവെള്ളമില്ല; ജനം ദുരിതത്തിൽ
text_fieldsbookmark_border
സ്വകാര്യ ഏജൻസികൾ കുടിവെള്ളത്തിന് കൊള്ളലാഭമെടുക്കുന്നു വെള്ളിമാടുകുന്ന്: കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ ജനം ദുരിതത്തിൽ. വെള്ളിമാടുകുന്ന്, മൂഴിക്കൽ, ചെലവൂർ ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ജലവിതരണം മുടങ്ങിയതുമൂലം നാലുദിവസമായി ദുരിതത്തിലായത്. വരൾച്ചപ്രശ്നം ഏറെ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയും നിലച്ചത്. സ്വകാര്യ ഗ്യാസ് പൈപ്പ് ലൈൻ നിർമാണത്തിനിടെ പൂളക്കടവ് ഇരിങ്ങാടൻ പള്ളി റോഡിലെ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടുകയായിരുന്നു. ഇതോടെ ജലവിതരണം മുടങ്ങി. ഈ ഭാഗങ്ങളിലെ ഏറെ കുടുംബങ്ങളും വാട്ടർ അതോറിറ്റിയുടെ ജലത്തെയാണ് ആശ്രയിക്കുന്നത്. പൊട്ടിയ പൈപ്പ് മാറ്റി കുടിവെള്ള പുനഃസ്ഥാപനം വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്വകാര്യ വെള്ളം വിതരണ ഏജൻസികളെ ആശ്രയിക്കുകയാണ് കുടുംബങ്ങൾ. ടാങ്കർ വെള്ളത്തിന് പല ഏജൻസികളും അമിത ചാർജ് ഈടാക്കുന്നതായും കുടുംബങ്ങൾ പറയുന്നു. ചൂഷണം ഒഴിവാക്കാൻ വാഹനം വാടകക്കെടുത്ത് ചിലർ വെള്ളക്കച്ചവടവും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story