Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:48 AM IST Updated On
date_range 2 Feb 2022 5:48 AM ISTഉദ്യോഗസ്ഥർ കണ്ണടക്കുന്നു; ചേളന്നൂരിൽ നികത്തുന്നത് ഏക്കർ കണക്കിണ് തണ്ണീർതടങ്ങൾ
text_fieldsbookmark_border
ചേളന്നൂർ: തണ്ണീർതടങ്ങളും വയലുകളും നികത്തുമ്പോൾ അധികൃതർ നോക്കുകുത്തിയാക്കുന്നു. കൃഷിഭവന്റെയും വില്ലേജ് ഓഫിസിന്‍റെയും മൂക്കിനു താഴെ നിയമലംഘനം നടന്നിട്ടും നടപടികൾക്ക് ആളില്ല. പുതിയിടത്തു താഴം, ഇച്ചന്നൂർ, പാലത്ത്, കുമാരസ്വാമി, പുളിബസാർ, ഇല്ലിയോട്ടുതാഴം, ഏഴേ ആറ്, ഒളോപ്പാറ എന്നിവിടങ്ങളിലാണ് തണ്ണീർതടങ്ങൾ മണ്ണിട്ട് നികത്തുന്നത്. പരാതി നൽകിയാൽ ചില വില്ലേജ് ഉദ്യോഗസ്ഥർക്ക് കൂടുതൽ കൈക്കൂലിക്ക് വകയാവുകയാണെന്നാണ് ആരോപണം. ഡേറ്റ ബാങ്കിന്റെ പേരിൽ തരം മാറ്റാനും കെട്ടിട നിർമാണത്തിനും ലക്ഷങ്ങളുടെ ഇടപാടുകളാണ് പഞ്ചായത്തിൽ നടക്കുന്നതെന്ന് ആരോപണമുണ്ട്. ചേളന്നൂരിലെ പ്രധാന അങ്ങാടിയിൽ പൊതുമരാമത്ത് ഏറ്റെടുത്ത സ്ഥലം കൈയേറി സർവേ കുറ്റികൾ വരെ മാറ്റി കെട്ടിടം നിർമിക്കുന്നതിനെതിരെ നാട്ടുകാരും പ്രകൃതി സംരക്ഷണ പ്രവർത്തകരും കലക്ടർക്കും പി.ഡബ്ല്യു.ഡി അധികൃതർക്കും പരാതി നൽകിയിട്ടും മാഫിയക്ക് എല്ലാ സൗകര്യവും ചെയ്ത് കൊടുക്കുകയാണ് ചേളന്നൂർ പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരത്രേ. കെട്ടിടം ഉയർത്താൻ ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിൽ വിമർശനമുണ്ട്. അനധികൃത നടപടികൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവരാത്തതും സൗകര്യമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story