Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:36 AM IST Updated On
date_range 30 Jan 2022 5:36 AM ISTകാർഷിക സംസ്കൃതിയുടെ നേർക്കാഴ്ചകൾ സമ്മാനിക്കാൻ രാജൻ നായരില്ല
text_fieldsbookmark_border
നന്മണ്ട: യന്ത്രവത്കരണ കാലഘട്ടത്തിലും കാളപൂട്ടുമായി നടന്നിരുന്ന നന്മണ്ട-12 ഇല്ലത്ത് രാജൻ നായർ ഇനി ഓർമ. ഏറെ നാൾ അസുഖബാധിതനായി കിടന്ന രാജൻ നായർ ശനിയാഴ്‌ച മരണത്തിന് കീഴടങ്ങുകയായിരുന്നു. വയലേലകളിലും പറമ്പുകളിലും രാജൻ നായരുടെ കന്നുകൾ കാർഷിക സംസ്കൃതിയുടെ നേർക്കാഴ്ചകളായിരുന്നു. നന്മണ്ടയിലെ പാടങ്ങളിൽ ഇദ്ദേഹത്തിന്റെ കന്നുപൂട്ട് കാണാൻ കാഴ്ചക്കാരേറെയാണ്. എവിടെ ഊർച്ചത്തെളിയുണ്ടോ അതു ജില്ലക്കകത്തായാലും പുറത്തായാലും ഇദ്ദേഹം അവിടെ എത്തുമായിരുന്നു. നന്മണ്ടയിലെ കർഷകർക്ക് ടില്ലർ അന്യമാണ്. അവർക്ക് രാജൻ നായരുടെ കന്നുകൾതന്നെ വേണം നിലം ഉഴുതുമറിക്കാൻ. മകൻ കുട്ടനും എല്ലാത്തിനും കൂടെയുണ്ടാവും. നന്മണ്ട 12, 13, കുട്ടമ്പൂർ, കാരക്കുന്നത്ത് പ്രദേശങ്ങളിലെ വയലേലകളിൽ മൂന്നു പുൽകൃഷി ചെയ്യാൻ സൗകര്യമൊരുക്കിക്കൊടുക്കുന്ന രാജൻ നായർ വിടപറഞ്ഞു എന്നത് കർഷകർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story