Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:39 AM IST Updated On
date_range 28 Jan 2022 5:39 AM ISTബാലക്കുറുപ്പ് മാസ്റ്ററുടെ നിര്യാണം നന്മണ്ടയുടെ നൊമ്പരമായി
text_fieldsbookmark_border
നഷ്ടമായത് പ്രമുഖ പ്രസംഗകനെ നന്മണ്ട: എഴുകുളം ബാലക്കുറുപ്പ് മാസ്റ്ററുടെ മരണത്തോടെ നന്മണ്ടക്ക് നഷ്ടമായത് പ്രമുഖ പ്രസംഗകനെ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായി മാറിയ ബാലക്കുറുപ്പ് സൗമ്യ ഭാവത്തിന്റെ മൂർത്തിമദ് രൂപമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്താൽ കുറുപ്പ് മാസ്റ്ററെ കിട്ടാൻ ഏറെ പ്രയാസകരമാണ്. ഇടത് മുന്നണിയിലെ ഘടകകക്ഷിയായ എൻ സി.പി.യുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. ത്രിതല തെരഞ്ഞെടുപ്പായാലും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പായാലും പ്രധാന പ്രസംഗകൻ കുറുപ്പ് തന്നെയായിരുന്നു. കമ്മിറ്റികൾ കൂടിയാൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും ബാലക്കുറുപ്പായിരുന്നു. പഞ്ചായത്തിലെ സീനിയർ സിറ്റിസണിന്റെ പ്രസിഡന്റായിരിക്കെ കിടപ്പിലാവുന്നതുവരെ വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശാരീരിക അവശത അദ്ദേഹത്തെ അലട്ടിയിരുന്നില്ല. കലാകാരൻ കൂടിയായിരുന്ന കുറുപ്പ് തളി ഉമാ മഹേശ്വര കലാസമിതിയുടെ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story