Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമകളുടെ കല്യാണത്തിന്...

മകളുടെ കല്യാണത്തിന് നാല്​ കുടുംബങ്ങൾക്ക് വീടുവെക്കാൻ സ്ഥലം നൽകി പിതാവ്​

text_fields
bookmark_border
മേപ്പയ്യൂർ: 'ഉപ്പാ എന്‍റെ കല്യാണത്തിന് സ്വർണം തരേണ്ട. ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങാവാം'. കൊഴുക്കല്ലൂർ കോരമ്മൻകണ്ടി അന്ത്രുവിന്‍റെ മകൾ ഷെഹ്‌ന ഷെറിൻ ഇങ്ങനെ ഒരു നിർദേശം വെച്ചത് ജീവകാരുണ്യ പ്രവർത്തകനായ അദ്ദേഹത്തെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ കല്യാണം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചപ്പോൾ അവരും തീരുമാനത്തെ പിന്തുണച്ചു. അങ്ങനെ ഷെഹ്‌ന ഷെറിന്‍റെയും മുഹമ്മദ് ഷാഫിയുടേയും വിവാഹ ദിനമായ ഞായറാഴ്ച അന്ത്രുവിന്‍റെ 21 സെന്‍റ്​ സ്ഥലം ഭൂമിയില്ലാത്ത നാലു പേർക്ക് നൽകി ആധാരം കൈമാറും. മേപ്പയ്യൂർ പാലിയേറ്റീവ് സെന്‍റർ പ്രവർത്തകരായ ഈ ഉപ്പയും മകളും പാലിയേറ്റീവ് സെന്‍റർ നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന് ധനസഹായവും കല്യാണത്തിന്‍റെ ഭാഗമായി നൽകും. അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ്, സുരക്ഷാ പാലിയേറ്റീവ് എന്നിവക്കുമുണ്ട് ധനസഹായം. ഒരാൾക്ക് വീട് നിർമാണത്തിനും മറ്റൊരാൾക്ക് ചികിത്സക്കും സഹായം നൽകി. ഒരു നിർധന കുടുംബത്തിന്‍റെ വീടിന്‍റെ അറ്റകുറ്റ പണിക്കുള്ള ധനസഹായവും ഒരു പെൺകുട്ടിയുടെ കല്യാണത്തിനുള്ള സഹായവും അന്ത്രു മകളുടെ വിവാഹത്തോടനുബന്ധിച്ച് ചെയ്തു. 30 വർഷമായി കുവൈത്തിൽ ബിസിനസ് നടത്തുന്ന ഇദ്ദേഹത്തിന്‍റെ ഈ കാരുണ്യ പ്രവർത്തനത്തിന് ഭാര്യ റംലയും ഇളയ മകൾ ഹിബ ഫാത്തിമയും എല്ലാ പിന്തുണയും നൽകുന്നു. മകളുടെ കല്യാണപ്പന്തലും വൈവിധ്യമായാണ് അന്ത്രു ഒരുക്കിയത്. ഓല കൊണ്ടുള്ള പന്തൽ അലങ്കരിച്ചത് ഇരഞ്ഞി ഇല കൊണ്ടും ഈന്തോല പട്ട കൊണ്ടുമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം പന്തലുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കാലത്ത്​ അപൂർവമാണ്. Photo: അന്ത്രുവും മകൾ ഷെഹ്‌ന ഷെറിനും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story