Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:38 AM IST Updated On
date_range 9 Jan 2022 5:38 AM ISTനീറ്റ് പരീക്ഷ റദ്ദാക്കൽ: തമിഴ്നാട് ഗവർണറുടെ നിലപാടിൽ പ്രതിഷേധം
text_fieldsbookmark_border
* തമിഴക എം.പിമാരുമായി കൂടിക്കാഴ്ചക്ക് തയാറാവാത്ത അമിത്ഷാക്കെതിരെ അമർഷം ചെന്നൈ: നീറ്റ് പരീക്ഷക്കെതിരായ നിയമപോരാട്ടം തുടരാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. യോഗത്തിൽ 13 രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്തെങ്കിലും പിന്നീട് ബി.ജെ.പി പ്രതിനിധി വാനതി ശ്രീനിവാസൻ എം.എൽ.എ ഇറങ്ങിപ്പോയി. അഖിലേന്ത്യാ മെഡിക്കൽ പ്രവേശന യോഗ്യത പരീക്ഷയായ നീറ്റ് തമിഴ്നാട്ടിൽ റദ്ദാക്കണമെന്ന് നിയമസഭ പാസാക്കിയ പ്രമേയം ഗവർണർക്ക് സമർപ്പിച്ച് നാലു മാസമായിട്ടും രാഷ്ട്രപതിക്ക് അയക്കാത്തതിനെ യോഗം അപലപിച്ചു. ഈ വിഷയത്തിൽ എം.പിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും സമയം നൽകിയില്ല. ആഭ്യന്തരമന്ത്രിയുടെ നിലപാട് സംസ്ഥാനത്തെ അപമാനിച്ചതിന് തുല്യമാണെന്ന് യോഗം വിലയിരുത്തി. നീറ്റ് പരീക്ഷ റദ്ദാക്കലുമായി ബന്ധപ്പെട്ട സർക്കാറിന്റെ നീക്കങ്ങൾക്ക് മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. (കെ. രാജേന്ദ്രൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story