Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:32 AM IST Updated On
date_range 9 Jan 2022 5:32 AM ISTകർഷക പോരാട്ടത്തെ മത ലഹളയായി വക്രീകരിക്കാൻ സംഘടിത ശ്രമം -മന്ത്രി
text_fieldsbookmark_border
കോഴിക്കോട്: കാർഷിക മേഖല തകർത്ത ബ്രിട്ടീഷ് ഭരണത്തിനെതിരായ കർഷക പോരാട്ടത്തെ മത ലഹളയായി വക്രീകരിക്കാൻ സംഘടിത ശ്രമം നടത്തുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി കുറ്റിച്ചിറയിൽ 'മലബാർ കലാപം--ചരിത്രവും പാഠങ്ങളും' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തെ മാറ്റി എഴുതാൻ ശ്രമിക്കുകയാണിപ്പോൾ. 1921 ന് മുമ്പും ഇത്തരം കാർഷിക സമരങ്ങൾ നടന്നിട്ടുണ്ട്. അതാണ് മലബാർ സമരമായി വളർന്നത്. ബ്രിട്ടീഷുകാരനായ വില്ല്യം ലോഗൻ തന്നെ ഇത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തിയതാണ്. മലബാർ സമരം മാപ്പിള ലഹളയെന്ന് പ്രചരിപ്പിച്ചത് ആദ്യം ബ്രിട്ടീഷുകാരാണെന്ന് ഡോ. കെ. ടി. ജലീൽ എം.എൽ.എ പറഞ്ഞു. മതത്തിന്റെ ഭാഗമായി കാണിക്കാൻ ആർ.എസ്.എസിന്‍റെ ഭാഗത്ത് നിന്ന് ആസൂത്രിത നീക്കമുണ്ട്. അത് കോൺഗ്രസ് നേതാക്കളും ഏറ്റെടുത്തു അദ്ദേഹം പറഞ്ഞു. ഡോ. കെ.എം. അനിൽ, ഡോ. പി. പി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ബാബു പറശ്ശേരി സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story