Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോസ്റ്റ്മോർട്ടം...

പോസ്റ്റ്മോർട്ടം നടന്നില്ല; മോർച്ചറിക്കുമുന്നിൽ ബി.ജെ.പി പ്രതിഷേധം

text_fields
bookmark_border
അമ്പലപ്പുഴ: കൊല്ലപ്പെട്ട ബി.ജെ.പി നേതാവിൻെറ മൃതദേഹം പോസ്റ്റ്മോർട്ടം നടക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്നു. ആലപ്പുഴ വെള്ളക്കിണറിന് സമീപം ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻെറ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ കഴിയാതെവന്നത്. ഉച്ചക്ക് ഒന്നിന് കോവിഡ് പരിശോധനഫലം കിട്ടിയിരുന്നു. രണ്ടോടെ ആരംഭിച്ച പൊലീസ് നടപടി ൈവകീട്ട് ആറോടെയാണ് പൂർത്തിയായത്. വൈകീട്ട് 6.25 ആയിട്ടും പോസ്റ്റ്മോർട്ടം നടപടികള്‍ ആരംഭിക്കാത്തതിനെത്തുടര്‍ന്നാണ് ബി.ജെ.പി പ്രവർത്തകർ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞായറാഴ്ചതന്നെ സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും പോസ്റ്റ്മോർട്ടം പൂർത്തിയാക്കാത്തതിനാൽ തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രതിഷേധം നേരിയ സംഘർഷത്തിലെത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെത്തി സംസാരിച്ചെങ്കിലും പോസ്റ്റ്മോർട്ടം നടത്താൻ അധികൃതര്‍ തയാറായില്ല. അധികൃതര്‍ മനഃപൂർവമാണ് പോസ്റ്റ്മോർട്ടം നടത്താത്തതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. വിവാദ സംഭവത്തിൽ മണിക്കൂറുകൾ എടുത്ത് മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ പാടുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വിലാപയാത്രയായി ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലും വീട്ടിലും പൊതുദർശനത്തിന് വെക്കും. പിന്നീട് പിതാവിൻെറ തറവാട്ടുവീടായ ആറാട്ടുപുഴ വലിയഴീക്കലിലെ കുന്നുപറമ്പ് വീട്ടുവളപ്പിൽ സംസ്കരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story