Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:29 AM IST Updated On
date_range 11 Dec 2021 5:29 AM ISTഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും ഗവർണറും
text_fieldsbookmark_border
-മരുന്നുകളോട് പ്രതികരിക്കുന്നത് ശുഭസൂചന ബംഗളൂരു: കുന്നൂരിലെ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ചികിത്സയിലുള്ള ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലെത്തി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഗവർണർ താവർചന്ദ് ഗെഹ്ലോട്ടും. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും ആശുപത്രിയിലെത്തി വരുൺസിങ്ങിൻെറ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യോമസേന കമാൻഡ് ആശുപത്രി അധികൃതരുമായി സംസാരിച്ചത്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതും ആരോഗ്യനിലയിലുണ്ടായ പുരോഗതിയും വലിയ ശുഭസൂചനയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ബസവരാജ് ബൊമ്മൈ പറഞ്ഞു. വരുൺസിങ്ങിൻെറ പിതാവും റിട്ട. കേണലുമായ കെ.പി. സിങ്, സഹോദരനും നാവികസേനാ ഉദ്യോഗസ്ഥനുമായ തനൂജുമായും മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തി. രോഗമുക്തി നേടി അവൻ വീണ്ടും കുതിച്ചുയരുമെന്നാണ് പ്രതീക്ഷയെന്നും കമാൻഡ് ആശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും വരുൺ സിങ്ങിൻെറ പിതാവ് കേണൽ (റിട്ട.) കെ.പി. സിങ് പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വിദഗ്ധ ചികിത്സക്കായി വ്യാഴാഴ്ച വൈകീട്ടോടെയാണ് ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story