Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാർ സമരം:...

മലബാർ സമരം: വളച്ചൊടിച്ച ചരിത്രം അടിച്ചേൽപിക്കാൻ ശ്രമം- സ്​പീക്കർ

text_fields
bookmark_border
മലബാർ സമരം: വളച്ചൊടിച്ച ചരിത്രം അടിച്ചേൽപിക്കാൻ ശ്രമം- സ്​പീക്കർ
cancel
കുറ്റിക്കാട്ടൂർ: മലബാർ സമരത്തെപ്പറ്റി 100 വർഷമായി പ്രചരിപ്പിക്കുന്ന ചരിത്രവിരുദ്ധമായ കാര്യങ്ങളെ കേന്ദ്ര സർക്കാറിൻെറ പിൻബലത്തോടെ ചരിത്രമായി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻെറ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്നതെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. അതിൻെറ ഭാഗമായാണ് മലബാർ സമരത്തിലെ രക്തസാക്ഷികളുടെ പേരുകൾ നീക്കിയത്​. വളച്ചൊടിച്ച ചരിത്രത്തെ ഒൗദ്യോഗികമായി അടിച്ചേൽപിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാറും ഹിന്ദുത്വ ശക്തികളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്മരണത്തോടനുബന്ധിച്ച് 'മലബാർ കലാപം: ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ അനശ്വര കലാവേദി ആൻഡ് ലൈബ്രറി വെള്ളിപറമ്പിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ കലാപം ബ്രിട്ടീഷ് മേധാവിത്വത്തിനും ജന്മിത്തത്തിനുമെതിരെയുള്ള കർഷകരുടെയും കീഴാളരുടെയും ചെറുത്തുനിൽപായിരുന്നു. ഈ വസ്തുത തമസ്കരിക്കാനും വളച്ചൊടിക്കാനുമാണ് ഹിന്ദുത്വ ശക്തികൾ മലബാർ കലാപത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച് പ്രചാരണം നടത്തുന്നത്. ബ്രിട്ടീഷുകാരും അവരുടെ വിശ്വസ്ത സഖ്യകക്ഷികളായ ജന്മിമാരും രാഷ്​ട്രീയാനന്തരാവകാശികളായ ഹിന്ദുത്വ ശക്തികളും നിരന്തരം നടത്തുന്ന പ്രചാരണമാണിത്. അത് ആവർത്തിച്ചുറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ.എസ്. മാധവൻ, ഡോ. കെ.എം. അനിൽ, കവി വീരാൻകുട്ടി എന്നിവർ സംസാരിച്ചു. ഗുലാബ് ജാൻ അധ്യക്ഷത വഹിച്ചു. എം.കെ. ജിനീഷ് സ്വാഗതവും എം.പി. ബഷീർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story