Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ക്വിറ്റ് മോദി'...

'ക്വിറ്റ് മോദി' എഫ്.ഐ.ടി.യു അഖിലേന്ത്യാ പ്രതിഷേധ കാമ്പയിന് തുടക്കം

text_fields
bookmark_border
ബംഗളൂരു: തൊഴിലാളിവിരുദ്ധ-ജനദ്രോഹ നടപടികൾക്കെതിരെയും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിൻെറ പരാജയം തുറന്നുകാണിക്കുന്നതിനുമായി 'ക്വിറ്റ് മോദി' എന്ന പേരിൽ ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) നടത്തുന്ന അഖിലേന്ത്യ തൊഴിലാളി പ്രതിഷേധ കാമ്പയിന് കർണാടകയിലെ റായ്ചൂരിൽ തുടക്കമായി. ഡിസംബർ 30വരെ നീണ്ടുനിൽക്കുന്ന ഒരുമാസത്തെ പ്രതിഷേധ കാമ്പയിനിൻെറ ഉദ്ഘാടന സമ്മേളനം ശനിയാഴ്ച വൈകീട്ട് റായ്ചൂർ ജില്ലയിലെ മുദ്ഗളിൽ നടന്നു. എഫ്.ഐ.ടി.യു അഖിലേന്ത്യ പ്രസിഡൻറ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കർണാടക പ്രസിഡൻറ് അഡ്വ. താഹിർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. അബ്​ദുറഹ്മാൻ, ട്രഷറർ അഡ്വ. അബ്​ദുൽ സലാം, എഫ്.ഐ.ടി.യു കർണാടക സംസ്ഥാന പ്രസിഡൻറ് സുലൈമാൻ കള്ളർപ്പെ, ടി.യു.സി.ഐ കർണാടക സെക്രട്ടറി ചിന്നപ്പ കുട്ടിയറ തുടങ്ങിയവരും വിവിധ ട്രേഡ് യൂനിയൻ നേതാക്കളും സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പേർ പങ്കെടുത്ത റാലിയും നടന്നു. നിരവധി പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. തൊഴിലാളിവിരുദ്ധ തൊഴിൽനിയമ ഭേദഗതികൾ പിൻവലിക്കുക, എക്സൈസ് നികുതി കുറക്കുക, ഡീസലിൻെറയും പെട്രോളിൻെറയും വിലനിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക, വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിൻെറ സബ്സിഡി പുനഃസ്ഥാപിക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യമേഖലക്ക് വിൽക്കാനുള്ള നടപടികൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 'ക്വിറ്റ് മോദി' എന്നപേരിൽ പ്രതിഷേധ കാമ്പയിൻ. ഡിസംബർ 18ന് പ്രതിഷേധ ദിനമായി ആചരിച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രസർക്കാർ ഒാഫിസുകൾക്ക് മുന്നിൽ ഉപരോധസമരവും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ മോദിസർക്കാറിനെതിരെ ഒപ്പുശേഖരണവും നടത്തും. ഡിസംബർ 30ന് ഡൽഹിയിൽ പാർലമൻെറിലേക്ക് മാർച്ചും നടത്തും. FITU CAMPAIGN INAGURATION (must): എഫ്.ഐ.ടി.യു ക്വിറ്റ് മോദി പ്രതിഷേധ കാമ്പയിൻെറ ഉദ്ഘാടന സമ്മേളനത്തിൽനിന്ന് FITU CAMPAIGAN people attended (mst):എഫ്.ഐ.ടി.യു പ്രതിഷേധ കാമ്പയിൻ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story