Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:35 AM IST Updated On
date_range 5 Dec 2021 5:35 AM ISTകോസ്മറ്റോളജി കോഴ്സ്: വിദ്യാർഥികളുടെ പ്രശ്നം ഒത്തുതീർക്കാൻ ധാരണ
text_fieldsbookmark_border
കോഴിക്കോട്: കോസ്മറ്റോളജി കോഴ്സിൻെറ പേരില്‍ വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി കോഴ്സ് നടത്തിയില്ലെന്ന പരാതിയിൽ സിറ്റി പൊലീസ് കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പ് ധാരണ. നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം ലാക്മെ അക്കാദമി കോസ്മറ്റോളജി സ്ഥാപന ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് കോഴ്സ് നാലു മാസത്തിനകം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് ഉറപ്പ് ലഭിച്ചത്. കോഴ്സ് തുടരാൻ താൽപര്യമില്ലാത്തവർക്ക് പാതി ഫീസ് തിരിച്ചുനൽകാമെന്നും വിശദവിവരങ്ങൾ ചൊവ്വാഴ്ച അറിയിക്കാമെന്നുമാണ് മാനേജ്മൻെറിൻെറ ഉറപ്പ്. കൂടുതൽ ഫീസ് നൽകിയവർക്ക് അധിക തുക നൽകുന്നകാര്യവും പരിശോധിക്കും. 2019 മേയിലാണ് അഡ്വാന്‍സ് കോസ്മറ്റോളജി, മേക്കപ് ആര്‍ട്ടിസ്റ്ററി, ബേസിക് കോസ്മറ്റോളജി തുടങ്ങിയ കോഴ്സുകള്‍ക്കായി വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ ചേര്‍ന്നത്. തുടക്കത്തില്‍തന്നെ മുഴുവന്‍ ഫീസും ഇവര്‍ കൈപ്പറ്റിയിരുന്നു. കോഴ്സ് തുടങ്ങി ഏഴ് മാസമായിട്ടും പ്രധാന ക്ലാസുകള്‍പോലും ലഭിച്ചില്ലെന്നായിരുന്നു പരാതി. അസി. പൊലീസ് കമീഷണർ എ. ഉമേഷ്, വിദ്യാർഥി പ്രതിനിധികളായ വി. സ്വാതി, എം. ധന്യ, ഡിൽന പ്രവീൺ, ബിസ്മി ജാൻ, മാനേജ്മൻെറ് പ്രതിനിധികളായ ശിവകുമാർ, ടിറ്റൊ മാത്യു, ഇജാസ്എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story