Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതപരിവർത്തന നിരോധന...

മതപരിവർത്തന നിരോധന നിയമം; കർണാടകയിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം

text_fields
bookmark_border
-ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് ബംഗളൂരു ആർച്ച് ബിഷപ്​ ബംഗളൂരു: കർണാടകത്തിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബി.ജെ.പി സർക്കാർ നീക്കത്തിനെതിരെ തെരുവിൽ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ. ഓള്‍ കര്‍ണാടക യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിൻെറ നേതൃത്വത്തില്‍ ബംഗളൂരു പുലികേശിനഗര്‍ സൻെറ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രല്‍ മൈതാനത്ത് നടന്ന സമാധാന പ്രതിഷേധ പൊതുയോഗത്തിൽ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. ബെളഗാവിയിൽ 13ന് ആരംഭിക്കുന്ന നിയമസഭ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്ലിനെ ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം എതിര്‍ക്കുമെന്നും ആവശ്യത്തിന് നിയമങ്ങളും കോടതി നിർദേശങ്ങളും നിലനില്‍ക്കെ ഇത്തരമൊരു നിയമത്തിൻെറ ആവശ്യമില്ലെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ്​ ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കമാണിത്. ഇതിനെതിരെ എല്ലാ ന്യൂനപക്ഷ മതേതര വിഭാഗങ്ങളും ശബ്​ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹൊസദുര്‍ഗയില്‍ മതപരിവര്‍ത്തനം നടന്നതായുള്ള ആരോപണത്തില്‍ താലൂക്ക് ഭരണകൂടം അന്വേഷണം നടത്തിയപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതായി കണ്ടെത്താനായില്ലെന്നും സ്വന്തം ഇഷ്​​ടപ്രകാരമാണ് മതം മാറിയതെന്ന് കണ്ടെത്തിയെന്നും ബിഷപ്​ ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ രാജ്യത്തെയും സംസ്ഥാനത്തെയും ക്രിസ്ത്യന്‍ അംഗസംഖ്യ വര്‍ധിക്കേണ്ടതാണ്. എന്നാല്‍, സര്‍ക്കാര്‍ കണക്കനുസരിച്ച് ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ് ചെയ്തതെന്നും ബിഷപ്​ പറഞ്ഞു. പൊതുജനാഭിപ്രായം തേടാതെ ബിൽ അവതരിപ്പിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. ഇത്തരം നിയമം ഇന്ത്യൻ ഭരണഘടനയുടെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story