Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:28 AM IST Updated On
date_range 29 Nov 2021 5:28 AM ISTഗൃഹനാഥൻ്റെ തിരോധാനത്തിന് ഏഴു വർഷം ;കുടുംബത്തിൻ്റെ കാത്തിരിപ്പു തുടരുന്നു
text_fieldsbookmark_border
ഗൃഹനാഥൻെറ തിരോധാനത്തിന് ഏഴു വർഷം; കാത്തിരിപ്പുമായി കുടുംബം കൊയിലാണ്ടി: സുഹൃത്തിൻെറ കൈയിൽനിന്ന് പണം വാങ്ങാൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഗൃഹനാഥനെ കാണാതായിട്ട് ഏഴു വർഷം. 2015 ജനുവരി ഏഴിനാണ് കുറുവങ്ങാട് സെൻട്രൽ ശേഖ മൻസിലിൽ അബ്ദുൽ അസീസ് തനിക്ക് കിട്ടാനുള്ള ലക്ഷം രൂപ കൈപ്പറ്റാൻ രാത്രി ഒമ്പതു മണിയോടെ മൂടാടിയിലേക്ക് ഇരുചക്രവാഹനത്തിൽ പോയത്. രാത്രി 10 മണിയോടെ വീട്ടിൽനിന്ന് വിളിച്ചപ്പോൾ കുറച്ച് വൈകുമെന്നായിരുന്നു മറുപടി. പിന്നീട് വിവരമൊന്നുമുണ്ടായില്ല. ആഴ്ച കഴിഞ്ഞപ്പോൾ അബ്ദുൽ അസീസ് യാത്രചെയ്ത ഇരുചക്രവാഹനം വെങ്ങളം റെയിൽവേ മേൽപാലത്തിന് ചുവട്ടിൽനിന്ന് ലഭിച്ചു. ലോക്കൽ പൊലീസിൻെറ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഇതേതുടർന്ന് ഹൈകോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ 20 വർഷത്തോളം ജോലി ചെയ്തശേഷം 2012ൽ ആണ് ഗൾഫ് വിട്ട് പോന്നത്. കുറച്ചു കാലം ജീപ്പ് ഡ്രൈവറായി ജോലിചെയ്തു. പിന്നീട് സ്റ്റേഷനറി കട തുടങ്ങി. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ലുങ്കിയും ഷർട്ടുമായിരുന്നു വേഷം. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം. പടം Koy 1 അബ്ദുൽ അസീസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story