Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വാഹന ഷോറൂം' പൂട്ടി ...

'വാഹന ഷോറൂം' പൂട്ടി സിനാൻ പുതിയ സ്‌കൂളിലേക്ക്

text_fields
bookmark_border
ഉള്ള്യേരി: കോവിഡ് കാലത്ത് സ്‌കൂൾ പൂട്ടിയപ്പോൾ സ്വന്തമായി നിർമിച്ച നൂറിലധികം വാഹനങ്ങളുടെ 'ഷോറൂം' അടച്ചുപൂട്ടി മുഹമ്മദ് സിനാൻ ഇന്ന് സ്‌കൂളിലേക്ക്; പുതുതായി ചേർന്ന സ്‌കൂളും ഓൺലൈനിൽ മാത്രം കണ്ടുപരിചയിച്ച കൂട്ടുകാരുടെയും അധ്യാപകരുടെയും മുഖങ്ങളും നേരിൽ കാണാനും സന്തോഷങ്ങൾ പങ്കിടാനും. കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മാവിൻചുവട് മന്നത്ത് മഹലിൽ സിനാൻ. ഏതു വാഹനത്തി​ൻെറ ചിത്രം എവിടെ കണ്ടാലും സിനാൻ അത് മനസ്സിൽ ഒപ്പിയെടുക്കും. അതൊരു കടലാസിലേക്ക് പകർത്തും. പിന്നെ വീടി​ൻെറ കോണിപ്പടിക്കു മുകളിലെ ത​ൻെറ സ്വന്തം ഗാരേജിലേക്ക്. ഹാർഡ്ബോർഡും കത്രികയും മോട്ടോറും ഉപയോഗിച്ച് വണ്ടിയുടെ പണിതുടങ്ങും. ചിലപ്പോൾ ഒറ്റയിരിപ്പിൽ മണിക്കൂറുകൾകൊണ്ട്​ തീരും. മറ്റു ചിലപ്പോൾ ദിവസങ്ങൾ എടുക്കും പണി പൂർത്തിയാകാൻ. സഹായത്തിനു കുഞ്ഞനിയൻ മുഹമ്മദ് സൈതും ഉണ്ടാവും. കണ്ടെയ്​നർ ലോറികൾ, ട്രെയിലറുകൾ, ടിപ്പർ, സ്‌കൂട്ടർ, ബൈക്ക്, സ്‌കൂൾ ബസുകൾ, കെ.എസ്.ആർ.ടി.സി ബസുകൾ തുടങ്ങി ഏറ്റവും പുതിയ മോഡലിൽ ഇറങ്ങിയ കാറുകൾ വരെ ഷോറൂമിൽ ഉണ്ട്. ഒപ്പം കാളവണ്ടിയും അംബാസഡർ കാറും ഉണ്ട്. എക്​സ്കവേറ്ററും ഹിറ്റാച്ചിയും ഒക്കെ വർക്കിങ് മോഡലുകളുമാണ്. എങ്കിലും ഇഷ്​ട വാഹനം ലോറിയാണ്. വലുതാവുമ്പോൾ മെക്കാനിക്കൽ എൻജിനീയർ ആവണമെന്നാണ് സിനാ​ൻെറ ആഗ്രഹം. പണിസാധനങ്ങൾ എത്തിക്കാൻ ഉപ്പാപ്പയും പ്രോത്സാഹനമായി മാതാപിതാക്കളും ഉള്ളപ്പോൾ ഇനിയും പുതിയ വണ്ടികൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചുമിടുക്കൻ. വാഹന മോഡലുകൾ മാത്രമല്ല ശാസ്ത്രപരീക്ഷണങ്ങളും ചിത്രംവരയും മീൻപിടിത്തവും മീൻവളർത്തലുമൊക്കെ ഈ കുഞ്ഞുകൈകൾക്കു വഴങ്ങും. കഴിഞ്ഞ ദിവസം സ്‌കൂളിലെ അധ്യാപകർ എത്തിച്ചുനൽകിയ മോട്ടോറും ബാറ്ററിയും ബൾബും ഒക്കെ ഉപയോഗിച്ച് പറക്കുന്ന വിമാനം നിർമിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഷോറൂം തൽക്കാലം അടച്ചിട്ട് സിനാൻ ഇന്ന് സ്‌കൂളിലേക്കു തിരിക്കുന്നത്. ജലീൽ ഉള്ള്യേരി CLT PHOTOS sinan പടം : മുഹമ്മദ് സിനാൻ കാർഡ്ബോർഡു​െകാണ്ട്​ നിർമിച്ച വാഹനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story