Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:03 AM GMT Updated On
date_range 13 Oct 2021 12:03 AM GMTബസിടിച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു
text_fieldsbookmark_border
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന മാതാവും ഒരു വയസ്സുള്ള കുട്ടിയും കർണാടക സ്റ്റേറ്റ് (കെ.എസ്.ആര്‍.ടി.സി) ബസിടിച്ച് മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ബെല്‍ത്തങ്ങാടി താലൂക്കിലെ ഷിര്‍ലാല്‍ സിദ്ദീഖിൻെറ ഭാര്യ ഷാഹിദ (25), മകന്‍ ഷഹീല്‍ (ഒന്ന്) എന്നിവരാണ് മരിച്ചത്. ഉപ്പിനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ഷഹീലിനെ തോളത്തെടുത്ത് ഷാഹിദ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. ഷാഹിദ മകനെ കാണിക്കാൻ പുത്തൂരിലുള്ള ഡോക്ടറുടെ ക്ലിനിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം. സ്ഥലത്തെത്തിയ ഉപ്പിനങ്ങാടി പൊലീസ് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
Next Story