Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട് വേറെയും...

കോഴിക്കോട്ട് വേറെയും സമാന്തര എക്‌സ്‌ചേഞ്ച്

text_fields
bookmark_border
കോഴിക്കോട്: വിദേശ കാളുകള്‍ സ്വീകരിച്ചിരുന്ന മറ്റൊരു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കൂടി കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തി. മാങ്കാവിലെ വാടക കെട്ടിടത്തിലാണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഫൈബര്‍ കേബ്ളുകളും മറ്റുപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തതായാണ് വിവരം. കെട്ടിടം വാടകക്കെടുത്തവരെയും എക്‌സ്‌ചേഞ്ചിന് പിന്നിലുള്ളവരേയും കുറിച്ച് അന്വേഷിച്ചുവരുകയാണ്. സമാന കേസിൽ വർഷങ്ങൾക്ക് മുമ്പ് അറസ്റ്റിലായയാളുടെ പങ്കടക്കം പരിശോധിക്കുന്നുണ്ട്. ഒരുമാസം മുമ്പ് കസബ, മെഡിക്കൽ കോളജ്, നല്ലളം പൊലീസ് പരിധിയിലായി ഏഴ് സമാന്തര എക്സ്ചേഞ്ചുകളാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മറ്റൊരു എക്സ്ചേഞ്ച് കൂടി കണ്ടെത്തിയത്. അതീവ രഹസ്യമായാണ് മാങ്കാവിലും നഗരത്തിലെ മറ്റുപലയിടങ്ങളിലും പൊലീസ് പരിശോധന നടത്തിയത്. നിലവിൽ അടച്ചിട്ട എക്സ്ചേഞ്ചിലെ സിം ബോക്‌സുകളും റൂട്ടറുകളുമെല്ലാം എടുത്തുമാറ്റിയതായാണ് സംശയം. പരിശോധനയിൽ കേബ്ളുകളടക്കം ചില സാധനങ്ങളാണ് കണ്ടെത്തിയത്. നഗരത്തിലെ മറ്റു എക്സ്ചേഞ്ചുകൾ പൊലീസ് കെണ്ടത്തിയതോെട പ്രവർത്തനം അവസാനിപ്പിച്ച് സാധനങ്ങൾ എടുത്തുമാറ്റുകയായിരുന്നുവെന്നാണ് വിവരം. അതേസമയം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് മൈസൂരു പൊലീസി‍ൻെറ പിടിയിലായ മലയാളികളെയും സി ബ്രാഞ്ച് ചോദ്യം െചയ്യാൻ തീരുമാനിച്ചു. കോഴിക്കോട് സ്വദേശികളായ ഷമീം, അഷ്‌റഫ്, ജിതിന്‍ എന്നിവരെയാണ് അസി. കമീഷണര്‍ ടി.പി. ശ്രീജിത്തി‍ൻെറ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുക. കേസിൽ നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി‍ൻെറ സാമ്പത്തിക സ്രോതസ്സും മറ്റു ബന്ധങ്ങളും കണ്ടെത്താൻ ബംഗളൂരുവിലെത്തിയ അന്വേഷണസംഘം മൈസൂരു പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story