Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2021 5:31 AM IST Updated On
date_range 9 July 2021 5:31 AM ISTതേങ്ങ, െകാപ്ര വില താഴോട്ട്; കർഷകർക്ക് ദുരിതം
text_fieldsbookmark_border
കോഴിക്കോട്: തേങ്ങക്കും െകാപ്രക്കും ദിനംപ്രതി വില കുറയുന്നത്് കർഷകർക്ക് കോവിഡ് കാലത്ത് ഇരുട്ടടിയാകുന്നു. ഏറ്റവും കൂടുതൽ വിളവെടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിലെ തേങ്ങ കോവിഡ് പ്രതിസന്ധിക്ക് ശേഷം വിൽക്കാൻ തുടങ്ങിയതു മുതൽ വില കുറഞ്ഞു വരുകയാണ്. ലോക്ഡൗണിന് തൊട്ടുമുമ്പ് പച്ചത്തേങ്ങ കിലോക്ക് 45 രൂപയായിരുന്നു. കഴിഞ്ഞ വർഷം 50 രൂപയിലേറെ ഉയർന്നിരുന്നു. ഇത്തവണ മാർച്ചിലാണ് 45 രൂപ കിട്ടിയതെന്ന് കർഷകർ പറയുന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തിന് ശേഷം എല്ലാം തകിടം മറിഞ്ഞു. നിലവിൽ 30 രൂപയാണ് പച്ചത്തേങ്ങക്ക് ജില്ലയിൽ പലയിടത്തുമുള്ള വില. വെളിച്ചെണ്ണ ക്വിൻറലിന് 16,550 രൂപയാണ് വില. രണ്ടു മാസം മുമ്പ് 21,000 വരെ വില ഉയർന്നിരുന്നു. െകാപ്ര വില ക്വിൻറലിന് 14,500ൽനിന്ന് 10,500 ആയി കുറഞ്ഞിട്ടുണ്ട്. താങ്ങുവില നിലവിലുണ്ടെങ്കിലും വിലക്കുറവിൽനിന്ന് കർഷകർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. സംസ്ഥാന സർക്കാർ പച്ചത്തേങ്ങ ന്യായവിലയ്ക്ക് സംഭരിക്കുന്നതും നിർത്തി. നാലു വർഷം മുമ്പാണ് ഒടുവിൽ കൃഷിഭവൻ വഴി പച്ചത്തേങ്ങ സംഭരിച്ചത്. കർഷകർ കൊപ്രയാക്കാൻ മെനക്കെടാതെ പച്ചത്തേങ്ങ വിൽക്കുകയാണ് പതിവ്. ലോഡുകണക്കിന് പച്ചത്തേങ്ങയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്കും മറ്റും കയറ്റി അയക്കുന്നത്. തിരിച്ച് തമിഴ്നാട്ടിൽനിന്ന് കൊപ്ര എത്തുന്നുമുണ്ട്. കേരളത്തിലേതും തമിഴ്നാട്ടിലേതും കൂട്ടിക്കലർത്തിയാണ് എത്തുന്നത്. തമിഴ്നാട്ടിലെ കൊപ്രയിൽ നിന്നുള്ള വെളിച്ചെണ്ണക്ക് ഗുണനിലവാരം കുറവായതിനാലാണ് ഈ കൂട്ടിക്കലർത്തൽ. ഇവിടെ നൂറ് തേങ്ങ കൊപ്രയാക്കാൻ 200 രൂപയാണ് ചെലവ്. തമിഴ്നാട്ടിൽ 50 രൂപ മാത്രമാണ്. വർഷങ്ങളായി നഷ്ടം സഹിച്ചാണ് നാളികേര കർഷകരുടെ ജീവിതം. കിട്ടുന്ന വരുമാനത്തിലേറെയും തുക കൂലിക്കും അനുബന്ധങ്ങൾക്കും ചെലവാകുന്നു. തെങ്ങ്കയറ്റക്കൂലി ഇടക്കിടെ വർധിക്കുന്നുണ്ട്. വളത്തിൻെറ വിലയും റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. ഭക്ഷണ ആവശ്യത്തിനായി തേങ്ങ വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story