Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊട്ടിയൂർ വൈശാഖ...

കൊട്ടിയൂർ വൈശാഖ മഹോത്സവം: ഇളനീർവെപ്പ് ഇന്ന്

text_fields
bookmark_border
തിരുവോണം ആരാധന ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഉത്സവ വേദിയിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേക സാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിച്ചു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ തിരുവോണ ആരാധന നാളിലെ പല ചിട്ടകളും മാറ്റങ്ങൾ വരുത്തിയാണ് നടത്തിയത്. കോവിഡി​ൻെറ പശ്ചാത്തലത്തിൽ, ആനകളും വിശേഷ വാദ്യങ്ങളും ഒഴിവാക്കിയായിരുന്നു ചടങ്ങ്. ചൊവ്വാഴ്​ചയാണ് ഉത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ്. ഇളനീർ വെപ്പിനായുള്ള ഇളനീർ കാവുകളുമായി സംഘങ്ങൾ കൊട്ടിയൂരിലേക്ക് പ്രയാണത്തിലാണ്. കുറ്റ്യാടിയിൽനിന്നും എണ്ണത്തണ്ടയാ​ൻെറ നേതൃത്വത്തിൽ അഞ്ചംഗ സംഘവും മറ്റു പ്രദേശങ്ങളിൽനിന്ന്​ അഞ്ചുപേരടങ്ങുന്ന അഞ്ചു സംഘങ്ങളുമാണ് ഇളനീരുമായി എത്തുക. മുൻ വർഷങ്ങളിൽ ആയിരക്കണക്കിന് ഇളനീർ സംഘങ്ങൾ എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആറു സംഘങ്ങളായി ചുരുക്കിയിട്ടുണ്ട്. ഇളനീർ സംഘങ്ങൾ ഇന്ന് കൊട്ടിയൂരിലെത്തും. ഓരോ സംഘങ്ങളും അക്കരെ തിരുവഞ്ചിറയിൽ ഇളനീർകാവുകൾ സമർപ്പിച്ച് മടങ്ങിയശേഷമാവും അടുത്ത സംഘത്തെ പ്രവേശിപ്പിക്കുകയെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ അറിയിച്ചു. ബുധനാഴ്​ചയാണ് ഇളനീരാട്ടം. രണ്ടാമത്തെ ആരാധനയായ അഷ്​ടമി ആരാധനയും ബുധനാഴ്​ച നടക്കും. kottiyoor: കുറ്റ്യാടിയിൽനിന്ന്​ എണ്ണത്തണ്ടയാ​ൻെറ നേതൃത്വത്തിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ട അഞ്ചംഗ ഇളനീർ സംഘം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story