Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമീണ കോൽക്കളിയുടെ...

ഗ്രാമീണ കോൽക്കളിയുടെ ആചാര്യന് വിട

text_fields
bookmark_border
ഗ്രാമീണ കോൽക്കളിയുടെ ആചാര്യന് വിടപയ്യന്നൂർ: ആയോധന കലയുടെ ലഹരി സമൂഹത്തിന് പകർന്നുനൽകിയ കടന്നപ്പള്ളി കിഴക്കെക്കരയിലെ പി.ആർ. കൃഷ്ണൻ നമ്പ്യാർ തിങ്കളാഴ്ച വിടവാങ്ങിയപ്പോൾ, ഒരു പരമ്പരാഗത നാടൻ കലയുടെ ചരിത്രം കൂടിയാണ് അരങ്ങൊഴിഞ്ഞത്. ഗ്രാമീണ കോൽക്കളിയുടെ ഈ ആചാര്യനെ, ഗ്രാമീണ മേഖലയിൽ കോൽക്കളിക്കു നൽകിയ സംഭാവനകളെ മുൻനിർത്തി ഇത്തവണ ഫോക്​ലോർ അക്കാദമി അവാർഡ്​ നൽകി ആദരിച്ചിരുന്നു. കടന്നപ്പള്ളിയിലെയും പരിസരങ്ങളിലെയും ആറു തലമുറയെയെങ്കിലും കോൽക്കളി അഭ്യസിപ്പിച്ച് കളിയരങ്ങിലെത്തിച്ചിട്ടുണ്ട് ഈ ഗുരുനാഥൻ. കൂടാതെ ചെറുതാഴം, കുഞ്ഞിമംഗലം ഭാഗങ്ങളിലും ഇദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്. കടന്നപ്പള്ളിയിലെയും സമീപ ഗ്രാമങ്ങളിലെയും ക്ഷേത്രോത്സവങ്ങളിലും സാംസ്കാരികോത്സവങ്ങളിലും ഒരുകാലത്ത് കൃഷ്ണൻ നമ്പ്യാരുടെയും ശിഷ്യരുടെയും കോൽക്കളി അവിഭാജ്യഘടകമായിരുന്നു. സാക്ഷരത പരിപാടിക്കുവേണ്ടിയും ഇദ്ദേഹം പരിശീലിപ്പിച്ച സംഘം കോൽക്കളി അവതരിപ്പിച്ചിരുന്നു. കളിയോടൊപ്പം പാട്ടും താളവും അദ്ദേഹത്തിന്​ വഴങ്ങിയിരുന്നു. ഇരുപതാം വയസ്സിൽ, ജ്യേഷ്ഠ സഹോദരൻ അന്തരിച്ച പി.ആർ.രാമൻ നമ്പ്യാർക്കൊപ്പം തുടങ്ങിയതാണ് ഇൗ കലാസപര്യ. നിരവധി കോൽക്കളിപ്പാട്ടുകളെഴുതിയ രയരോത്തെഴുത്തച്ഛന്‍റെ (പി.ആർ.കൃഷ്ണനെഴുത്തച്ഛൻ) പിന്മുറക്കാരനാണ് കൃഷ്ണൻ നമ്പ്യാർ. കടന്നപ്പള്ളിയിലെ സാമൂഹിക-രാഷ്​ട്രീയ പ്രവർത്തകനും പൂരക്കളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ അന്തരിച്ച കെ.പി. കുഞ്ഞിരാമൻ പണിക്കരെഴുതിയ, ഉജ്ജ്വലങ്ങളായ കോൽക്കളിപ്പാട്ടുകളുടെ പ്രചാരകർ കൃഷ്ണൻ നമ്പ്യാരും ശിഷ്യരുമായിരുന്നു.‌കലക്കൊപ്പം കൃഷിയും കന്നുപൂട്ടും കാലിമേയ്ക്കലുമായി ഒതുങ്ങിക്കഴിഞ്ഞ നാടൻ കലാചാര്യൻ ജാതിമത രാഷ്​ട്രീയത്തിനതീതമായി നാടി​ൻെറ സ്നേഹം ഏറ്റുവാങ്ങിയിരുന്നു. കോൽക്കളി എന്ന നാടൻ കലയുടെ മാത്രമല്ല, മൺമറയുന്ന കാർഷിക സംസ്കൃതിയുടെ ഏടുകൂടിയാണ് ഇല്ലാതായത്.രാഘവൻ കടന്നപ്പള്ളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story