Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:30 AM IST Updated On
date_range 2 May 2021 5:30 AM ISTഉച്ചയോടെ അന്തിമഫലം
text_fieldsbookmark_border
പേരാമ്പ്ര: 25 ദിവസമായുള്ള കാത്തിരിപ്പിനും അവകാശവാദങ്ങൾക്കും വിരാമമിട്ട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച വരുമ്പോൾ പേരാമ്പ്ര മണ്ഡലത്തിൽ അവസാന ചിരി ആരുടേതായിരിക്കും? സർവേ ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിൻെറ ബലത്തിൽ ഇടതു മുന്നണി പേരാമ്പ്ര മണ്ഡലത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻെറ അനായാസ വിജയവും സംസ്ഥാന ഭരണവും ഉറപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവർത്തകനായ സി.എച്ച്. ഇബ്രാഹിം കുട്ടിയിലൂടെ അട്ടിമറി പ്രതീക്ഷിക്കുകയാണ് യു.ഡി.എഫ്. ഉച്ചക്ക് 12ഓടെ പേരാമ്പ്രയിലെ അന്തിമഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളാണ് മണ്ഡലത്തിൻെറ വോട്ടെണ്ണല്‍ കേന്ദ്രം. അഞ്ചു മുറികളാണ് വോട്ടെണ്ണലിനായി ഒരുക്കിയത്. വോട്ടെണ്ണലിന് നാല് ഹാളുകളും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് ഒരു ഹാളുമാണുണ്ടാകുക. വോട്ടുയന്ത്രങ്ങള്‍ക്ക് നാല് മുറികളിലായി 28 മേശകളും തപാൽ വോട്ടിന് ഒരു മുറിയിൽ ഏഴ് ടേബിളുകളുമുണ്ടാകും. ഓരോ ഹാളിലും കോവിഡ് മാനദണ്ഡപ്രകാരം നിശ്ചിത അകലം പാലിച്ച് ഏഴ് മേശകൾ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. അരിക്കുളം, ചക്കിട്ടപാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കീഴരിയൂര്‍, കൂത്താളി, മേപ്പയൂര്‍, നൊച്ചാട്, പേരാമ്പ്ര, തുറയൂര്‍ എന്നീ 10 ഗ്രാമപഞ്ചായത്തുകളില്‍നിന്നായി 296 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. റിസര്‍വിലുള്ള ജീവനക്കാര്‍ ഉൾപ്പെടെ 330 ഓളം പേർ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടിക്കുണ്ടാകും. 150ഓളം ഏജൻറുമാരുമുണ്ടാകും. ഒരോ മേശയിലും ഒരു കൗണ്ടിങ് ഓഫിസറും ഒരു അസിസ്റ്റൻറും ഒരു മൈക്രോ ഒബ്സര്‍വറുമുണ്ടാകും. അഞ്ച് അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസര്‍മാരെയും പുതുതായി നിയോഗിച്ചിട്ടുണ്ട്. റിട്ടേണിങ് ഓഫിസര്‍, ജില്ല ലേബര്‍ ഓഫിസര്‍ ടി.ആര്‍. രജീഷിൻെറ നേതൃത്വത്തിലാണ് ഒരുക്കം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story