Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:29 AM IST Updated On
date_range 2 May 2021 5:29 AM ISTആത്മീയരാവിെൻറ പ്രതീക്ഷയിൽ റമദാൻ അവസാന പത്തിൽ
text_fieldsbookmark_border
ആത്മീയരാവിൻെറ പ്രതീക്ഷയിൽ റമദാൻ അവസാന പത്തിൽ കോഴിക്കോട്: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിലമർന്ന റമദാൻ അവസാനത്തെ പത്തിൽ. അവസാനത്തെ ദിവസത്തിനിടെ വരുന്ന അനുഗ്രഹങ്ങളുടെ രാവിൻെറ പ്രതീക്ഷയിലാണ് വിശ്വാസികൾ. ഖുർആൻ ഇറങ്ങിയ റമദാൻ മാസത്തിൽ അവസാനത്തെ 10 ദിവസങ്ങളിൽ എറ്റവും വിശേഷപ്പെട്ട 'ലൈലത്തുൽ ഖദ്ർ വരുമെന്നാണ് വിശ്വാസം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭൂരിഭാഗം പള്ളികളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഇത്തവണയും പ്രാർഥനകൾ വിശ്വാസികൾ വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പള്ളികളിൽ ദീർഘനേരം നിന്നുകൊണ്ടുള്ള രാത്രി നമസ്കാരവും ഖുർആൻ പാരായണവും മസ്ജിദുകളിൽ രാത്രി തങ്ങി കൂടുതൽ പുണ്യം തേടലുമെല്ലാം ഇത്തവണ ഓർമ മാത്രം. ചില പള്ളികളിൽ പരിമിതമായ സൗകര്യങ്ങളുെണ്ടങ്കിലും പ്രായമായവരടക്കം ആരാധനാലയങ്ങളിൽ പോവാതെ വീട്ടിൽ പരമാവധി പ്രാർഥനാ നിരതരാവാനാണ് തീരുമാനം. ഖുർആൻ അവതരിച്ചത് ലൈലത്തുൽ ഖദ്റിനെന്നാണ് വേദവചനം. അനുഗ്രഹരാവ് അവസാനത്തെ പത്തിൽ ഒറ്റയൊറ്റയായ രാത്രികളിലാണ് പ്രതീക്ഷിക്കുന്നത്. റമദാൻ 27നാണ് വിശുദ്ധ രാത്രിയെന്ന് കരുതുന്നവരുണ്ട്. സൂര്യാസ്തമയം മുതൽ സുബ്ഹിവരെ പുണ്യങ്ങളിറങ്ങുന്ന രാവിൽ പരമാവധി നേട്ടം വരിക്കാനാണ് വിശ്വാസികൾ ശ്രമിക്കുക. മനുഷ്യൻെറ വിധി നിർണയം നടത്തുന്ന രാവിൽ അവൻെറ പ്രാർഥനകളും പ്രായശ്ചിത്തവും സ്വീകരിക്കുെമന്നാണ് പ്രതീക്ഷ. ഉള്ളുരുകിയ പ്രാർഥനയും നമസ്കാരവും ഖുർആൻ പാരായണവും നടക്കും. ആയിരം രാവിനേക്കാൾ പ്രതിഫലാർഹം എന്ന് ഖുർആൻ പറഞ്ഞ രാവിൽ സൽക്കർമങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ പ്രാർഥിക്കും. അവസാനത്തെ 10 ദിവസങ്ങളിൽ നരകമോചനത്തിനുള്ള പ്രാർഥനക്കൊപ്പം കോവിഡ് മഹാമാരിയടക്കം പരീക്ഷണങ്ങളെ അതിജീവിക്കാൻ ശക്തിയേകാനും വിശ്വാസികൾ പ്രാർഥിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story