Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:34 AM IST Updated On
date_range 9 Feb 2021 5:34 AM ISTദലിത് കോൺഗ്രസ് എതിർപ്പിനിടെ ധർമജൻ വീണ്ടും ബാലുശ്ശേരിയിൽ
text_fieldsbookmark_border
ബാലുശ്ശേരി: യു.ഡി.എഫ് സ്ഥാനാർഥിയാവുന്നതിൽ ദലിത് കോൺഗ്രസിൻെറ എതിർപ്പ് നിലനിൽക്കെ, സിനിമ നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും ബാലുശ്ശേരിയിലെത്തി. സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ പരിഗണിക്കുന്നവരുടെ പട്ടികയിൽ ധർമജൻെറ പേരും ചർച്ചയായിരിക്കെയാണ് അദ്ദേഹം വീണ്ടും ബാലുശ്ശേരിയിലെത്തിയത്. വിവാഹവീടുകളിലും പൊതുപരിപാടികളിലും പങ്കെടുത്തുകൊണ്ടാണ് മണ്ഡലത്തിൽ ധർമജൻ സാന്നിധ്യം സജീവമാക്കുന്നത്. തിങ്കളാഴ്ച എസ്റ്റേറ്റ്മുക്കിലെ മൊകായിൽ സിനിമ രംഗത്തെ സുഹൃത്തിൻെറ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് ധർമജൻ എത്തിയത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രവർത്തകനായ മനോജ് കുന്നോത്ത് ചൊവ്വാഴ്ച നടത്തുന്ന 48 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നതും ധർമജനാണ്. ജനുവരി 26ന് മണ്ഡലത്തിലെ അത്തോളി, കോട്ടൂർ പഞ്ചായത്തുകളിലെ വിവിധ പരിപാടികളിലും ധർമജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുള്ളവരെ വീട്ടിലെത്തി കാണുകയും ജില്ല നേതാക്കളുമായി സംസാരിക്കുകയും ചെയ്തു. ഇന്നലെ വീണ്ടും ബാലുശ്ശേരിയിലെത്തിയതോടെ ധർമജൻെറ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. എന്നാൽ, ദലിത് കോൺഗ്രസ് ജില്ല നേതൃത്വം തുടക്കത്തിൽ തന്നെ പ്രതിഷേധമുയർത്തിയിട്ടുണ്ട്. സംവരണ സീറ്റിൽ സെലിബ്രിറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാർട്ടിക്കായി അക്ഷീണം പ്രവർത്തിക്കുന്ന ദലിത് കോൺഗ്രസ് പ്രവർത്തകരെ അവഗണിക്കരുതെന്നും ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെയായാലും കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം. അല്ലാതെ അസ്വാരസ്യങ്ങൾക്കും ഗ്രൂപ്പുകൾക്കും ഇവിടെ സ്ഥാനമില്ല. ബാലുശ്ശേരിയിലെ സൗഹൃദങ്ങൾ കാരണമാണ് ഇവിടെ മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ, അന്തിമ തീരുമാനം എ.ഐ.സി.സിയാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. Photo:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story