Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപകടം മാടിവിളിച്ച്...

അപകടം മാടിവിളിച്ച് തെരുവത്തുകടവ് പാലം: ജീവൻ പണയംവെച്ച് കാൽനടയാത്ര

text_fields
bookmark_border
ഉള്ള്യേരി: സംസ്ഥാനപാതയിലെ തെരുവത്തുകടവ് പാലം വഴിയുള്ള യാത്ര ഇരുചക്ര വാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും പേടിസ്വപ്നമായി മാറുന്നു. വർഷങ്ങൾ പഴക്കമുള്ള പാലത്തിന്​ ഇരുഭാഗത്തേക്കും രണ്ടു വലിയ വാഹനങ്ങൾക്കു കഷ്​ടിച്ച് കടന്നുപോകാനുള്ള വീതിമാത്രമേ ഉള്ളൂ. ഇരുഭാഗത്തേക്കും പ്രദേശവാസികൾ നടന്നുപോകുന്നതും ഇതുവഴിയാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ അരികുചേർന്നുനിൽക്കാൻപോലും പ്രയാസമാണ്. മാത്രവുമല്ല, പാലത്തിലൂടെ കടന്നുപോകുന്ന ടെലിഫോൺ കേബിളുകളുടെ ജി.ഐ പൈപ്പുകൾ പലഭാഗത്തും റോഡിലേക്ക് തള്ളിനിൽക്കുന്ന അവസ്​ഥയും ഉണ്ട്. സമീപത്തെ പ്രൈമറി സ്‌കൂൾ കുട്ടികളും ഇതുവഴി നടന്നുപോകാറുണ്ട്. അധ്യാപകരാണ് കുട്ടികളെ ഇതിനു സഹായിക്കാറ്. കഴിഞ്ഞമാസം പാലത്തിനുമുകളിൽ അപകടത്തിൽപെട്ട യുവതി ഇന്നലെ മരണത്തിനു കീഴടങ്ങി. അമ്മാവ​‍ൻെറ കൂടെ സ്കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്യവേ ടിപ്പർലോറി കയറി പരിക്കേറ്റ മന്ദങ്കാവിലെ കുറ്റിയാട്ട് മീത്തൽ അതുല്യയാണ്(24 )ഇന്നലെ മരിച്ചത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ ലാബ് അസിസ്​റ്റൻറായ യുവതിയുടെ ഇരുകാലുകളും അപകടത്തെ തുടർന്ന് മുറിച്ചുമാറ്റിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story