Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമംഗളൂരുവിൽ...

മംഗളൂരുവിൽ വിമാനമിറക്കാൻ അനുമതി നൽകില്ലെന്ന് ഡയറക്ടർ

text_fields
bookmark_border
സ്വന്തം ലേഖകൻ ബംഗളൂരു: കരിപ്പൂർ വിമാനാപകടത്തിൻെറ പശ്ചാത്തലത്തിൽ മംഗളൂരു ബജ്പെ രാജ്യാന്തര വിമാനത്താളവത്തിൽ കനത്ത മഴയിൽ ഒരു വിമാനവും ഇറങ്ങാനുള്ള അനുമതി നൽകില്ലെന്ന് വിമാനത്താവള ഡയറക്ടർ വി.വി. റാവു പറഞ്ഞു. കോവിഡി‍ൻെറ പശ്ചാത്തലത്തില്‍ ദുബൈയിൽ നിന്നുള്ള യാത്രക്കാരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളയാത്രക്കാരും വിമാന മാർഗം മംഗളൂരുവിലെത്തുന്നതിനിടെയാണ് താൽകാലികമായി വിമാനം ഇറങ്ങുന്നതിന് അനുമതി നൽകില്ലെന്ന് ഡയറക്ടർ വ്യക്തമാക്കിയത്. കോഴിക്കോട് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിന് സമാനമായി ടേബ്ൾടോപ് റൺവേയാണ് മംഗളൂരുവിലേതുമെന്നും അതിനാൽ തന്നെ കനത്ത മഴയിലും ശക്തമായ കാറ്റിലും വിമാനം ഇറങ്ങാൻ അനുമതി നൽകാനാകില്ലെന്നും വി.വി. റാവു പറഞ്ഞു. 30 ആഭ്യന്തര വിമാനങ്ങളും ദുബൈയില്‍ നിന്നുള്ള 10 വിമാനങ്ങളും മംഗളൂരു വിമാനത്താവളത്തില്‍ സര്‍വിസ് നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നുള്ള ഇൻഡിഗോ വിമാനത്തിന് കനത്തമഴയെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചിരുന്നു. വിമാനം തിരിച്ച് ബംഗളൂരുവിലേക്ക് പോയി. പത്തുവർഷം മുമ്പ് 158 പേരുടെ ജീവന്‍ അപഹരിച്ച മംഗളൂരുവിമാന ദുരന്തത്തിനുശേഷം മംഗളൂരുവിൽ കനത്ത മഴയിലിൽ വിമാനം ഇറങ്ങാൻ അനുമതി നൽകാറില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story