Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ആഗസ്റ്റ്'...

'ആഗസ്റ്റ്' ദുരന്തത്തിൽ വിറങ്ങലിച്ച് തോരഗ്രാമം

text_fields
bookmark_border
വിരാജ്പേട്ട്: വിരാജ്പേട്ടക്കടുത്ത തോരഗ്രാമത്തെ നടുക്കിയ പ്രകൃതിദുരന്തം നടന്നിട്ട് ഒരുവർഷം തികയുന്നു. കഴിഞ്ഞവർഷം ആഗസ്റ്റ് ഒമ്പതിന് കനത്തമഴയിൽ തോരയിലെ കൊറത്തിക്കാട് കുന്നിൻെറ ഒരുവശം ഇടിഞ്ഞുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പതുപേരാണ് മണ്ണിനടിയിൽപെട്ടത്. ചെറുകിട കൃഷിക്കാരനും വ്യാപാരിയുമായ പ്രഭുകുമാർ ഭട്ടിൻെറ മാതാവും ഭാര്യയും കുട്ടികളും അടങ്ങുന്ന നാലംഗ കുടുംബവും തോട്ടം ജീവനക്കാരനായ വി. പരമേശ്വരയുടെ ഭാര്യയും മകളും തൊട്ടടുത്ത കാപ്പി എസ്റ്റേറ്റിലെ തൊഴിലാളികളായ ശങ്കര, അപ്പു, ലീല എന്നിവരുമാണ് മണ്ണിനടിയിൽപെട്ടത്. ദിവസങ്ങളോളം നടത്തിയ തിരച്ചിലിൽ ഇവരിൽ നാലുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്. അന്നേദിവസം തന്നെയാണ് ബാഗമണ്ഡലക്കടുത്ത കോറങ്കാലയിൽ അഞ്ചുപേർ മണ്ണിടിഞ്ഞ് മരിച്ചത്. ഇത്തവണയും ആഗസ്റ്റിൽ പ്രകൃതിദുരന്തം ആവർത്തിക്കുേമ്പാൾ കുടക് നിവാസികൾ ആശങ്കയിലാണ്. വ്യാഴാഴ്ച ബാഗമണ്ഡലക്കടുത്ത തലക്കാവേരിക്കടുത്ത് ബ്രഹ്മഗിരി മലയിടിഞ്ഞ് ക്ഷേത്രത്തിലെ പ്രധാന പൂജാരി നാരായണ ആചാരിയും നാലുപേരും മണ്ണിനടിയിലായിരുന്നു. രണ്ടുദിവത്തെ തുടർച്ചയായ തിരച്ചിലിനൊടുവിൽ ആചാരയുടെ മൂത്ത സഹോദരൻ ആനന്ദ തീർഥ (86)യുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. 2018 ആഗസ്റ്റിൽ മടിക്കേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 20 ഒാളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വർഷങ്ങൾക്ക് മുമ്പുവരെ പ്രകൃതിദുരന്തം കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള കുടക് നിവാസികളെ സംബന്ധിച്ചിടത്തോളം 'ആഗസ്റ്റ്' ദുരന്തം സമ്മാനിക്കുന്ന മാസമായിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story