Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവസാന നോക്കും...

അവസാന നോക്കും അനുവദിക്കാതെ കോവിഡ്

text_fields
bookmark_border
അവസാന നോക്കും അനുവദിക്കാതെ കോവിഡ് കോഴിക്കോട്: പി.പി.ഇ കിറ്റ് ധരിച്ച് മോർച്ചറി വരാന്തയിൽ മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് സുനിതക്ക് ഭർത്താവിനെ ഒരു നോക്ക് കാണാനായത്. മെഡിക്കൽ കോളജ് മോർച്ചറിക്കുള്ളിെല വരാന്തയിൽ വെച്ചായിരുന്നു ആ കാഴ്ച. ഒന്നു കെട്ടിപ്പിടിച്ച് കരയാൻ പോലുമാകാത്തതിനാൽ സുനിത തളർന്നുപോയി. ഒരു വർഷം കാത്തിരുന്നശേഷം വന്ന ഭർത്താവ് ഇനിയൊരിക്കലും കാണാനാകാത്ത വിധം തന്നെ വിട്ടുപോയെന്ന് അവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. വിമാനാപകടത്തിൽ മരിച്ച സുധീർ വാരിയത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ഭാര്യയെയും ബന്ധുക്കളെയും അകറ്റി നിർത്തിയത്. പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് ഭാര്യക്കും ഭാര്യാസഹോദരിക്കും മാത്രമാണ് മൃതദേഹം കാണാൻ അവസരം ലഭിച്ചത്. സുധീറിന് കഴിഞ്ഞ മേയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും പിന്നീട് മാറിയതാണെന്നും ബന്ധുക്കൾ പറയുന്നു. ആദ്യം രോഗം വന്ന് മാറിയതുകൊണ്ടാണ് പിന്നീട് നടത്തിയ പരിശോധനയിൽ പോസിറ്റിവ് കാണിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു. നേരത്തെ രോഗം മാറിയതിൻെറ സർട്ടിഫിക്കറ്റുകൾ ദുബൈയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് വാങ്ങിയ ശേഷം ആശുപത്രി അധികൃതർക്ക് കൈമാറി. എന്നാൽ രോഗം പിന്നീടും വരാൻ സാധ്യതയുണ്ടെന്നും അതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നും അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു. തുടർന്ന് മന്ത്രി കെ.ടി. ജലീൽ ഇടപെട്ടാണ് ഭാര്യക്ക് കാണാൻ അവസരമൊരുക്കിയത്. പത്തു വർഷമായി ദുബൈയിലെ ഓയിൽ കമ്പനിയിൽ അക്കൗണ്ട് ഓഫിസറാണ് സുധീർ. മാങ്കാവാണ് സ്വദേശം. ഭാര്യവീടായ വളാേഞ്ചരിയിൽ സ്വന്തം വീടുവെച്ച് താമസിക്കുകയാണ്. ശ്രേയ മേനോൻ, ആദിത്യനാഥ് മേനോൻ എന്നിവരാണ് മക്കൾ. മാതാവ്: വിമല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story