Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTസുശാന്തിെൻറ ആത്മഹത്യ; സി.ബി.ഐക്ക് വിട്ട് ബിഹാർ സർക്കാർ
text_fieldsbookmark_border
സുശാന്തിൻെറ ആത്മഹത്യ; സി.ബി.ഐക്ക് വിട്ട് ബിഹാർ സർക്കാർ പട്ന: നടൻ സുശാന്ത് സിങ് രാജ്പുതിൻെറ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സുശാന്തിൻെറ പിതാവ് കെ.െക. സിങ് നൽകിയ അപേക്ഷ പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ബിഹാർ സർക്കാർ ശിപാർശ ചെയ്തത്. സി.ബി.ഐ അന്വേഷണമെന്ന സർക്കാർ ശിപാർശക്ക് നിയമസാധുതയില്ലെന്ന് റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡെ പ്രതികരിച്ചു. ബിഹാർ സർക്കാറിന് അങ്ങനെ ചെയ്യാനാവില്ലെന്നും പട്ന പൊലീസിൻെറ അധികാരപരിധിയിൽ ഈ കേസ് വരില്ലെന്നും സതീഷ് പറഞ്ഞു. മുംബൈ ബാന്ദ്രയിലെ അപ്പാർട്മൻെറിൽ ജൂൺ 14ന് സുശാന്ത് സിങ് രാജ്പുതിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തുകയായിരുന്നു. റിയ അടക്കം ഏഴു പേർക്കെതിരെ ജൂലൈ 25ന് സുശാന്തിൻെറ പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നിലവിൽ മുംബൈ, പട്ന പൊലീസ് സമാന്തരമായി മരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണ്. പിതാവിൻെറ പരാതി ലഭിച്ചതിനെ തുടർന്ന് പട്ന പൊലീസ് സംഘം ജൂലൈ 27ന് മുംബൈയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ശരിയായ അന്വേഷണത്തിന് പട്ന പൊലീസുമായി മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story