Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTകോവിഡ് പ്രതിരോധം: ജോലിഭാരം കൂടുന്നതിൽ പൊലീസിൽ മുറുമുറുപ്പ്
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് പ്രതിരോധ ഉത്തരവാദിത്തം പൂർണമായും പൊലീസിൻെറ തലയിലിട്ട് ഭാരം ചുമപ്പിക്കുന്നതിനെതിരെ സേനക്കുള്ളിൽ മുറുമുറുപ്പ്. മറ്റുചില വകുപ്പുകളിലെ ഉദ്യോഗസ്ഥർ വീട്ടിൽ കുത്തിയിരുന്ന് മാസങ്ങളായി ശമ്പളം വാങ്ങുേമ്പാൾ പൊലീസുകാെര 'വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നു' എന്നാണ് പരാതി. രാജ്യത്താദ്യമായി ജനുവരി 30ന് തൃശൂരിൽ കോവിഡ് സ്ഥിരീകരിച്ചതു മുതൽ പ്രതിരോധത്തിന് രംഗത്തിറങ്ങിയവരാണ് പൊലീസുകാർ. ബോധവത്കരണം, മരുന്നെത്തിക്കൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങി എല്ലാം അവർ ചെയ്യുന്നു. ലോക്ഡൗണായതോടെ മുഴുവൻ സമയവും 'നിരത്തിലിറങ്ങിയും പണിയെടുത്തു'. സമ്പർക്ക വ്യാപനത്തോടെ അവധിപോലും ഒഴിവാക്കിയാണ് പലരും ജോലി തുടർന്നത്. ഇതിനിടെയാണ് കണ്ടെയ്ൻമൻെറ് സോണുകളുടെ ചുമതല പൊലീസ് നിർവഹിക്കണമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നോഡൽ ഒാഫിസറായി എറണാകുളം സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെയെ നിയമിച്ചതിനു പിന്നാലെ രോഗികളുടെ സമ്പർക്കപ്പട്ടികയുണ്ടാക്കുന്നതടക്കം ജോലിയാണ് പൊലീസിന് നൽകിയത്. അധ്യാപകരുൾപ്പെടെ മറ്റുചില വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജോലിചെയ്യാതെ ശമ്പളം വാങ്ങുേമ്പാഴാണ് തങ്ങളുടെ ഇൗ ദുരവസ്ഥ എന്നാണ് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ പൊലീസ് ചെയ്യുന്ന പല പ്രവർത്തനവും ഇക്കൂട്ടരെക്കൊണ്ട് ചെയ്യിക്കാം. എന്നാൽ, ഇക്കാര്യത്തിൽ നടപടിയുണ്ടാവുന്നില്ല. 'കോവിഡിൻെറ എല്ലാ ഭാരവും പൊലീസും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും തലയിലെടുക്കെട്ട എന്ന പിടിവാശിയാണ് ചില ഭരണ കർത്താക്കൾക്ക്' എന്നതടക്കമാണ് പൊലീസുകാരുടെ അനൗദ്യോഗിക വാട്സ്ആപ് ഗ്രൂപ്പുകളിലടക്കം പ്രചരിക്കുന്ന സേന്ദശം. അതിനിെട, െപാലീസുകാരുടെ ആരോഗ്യരക്ഷ മുൻനിർത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിക്കുന്നതിലും സേനക്കകത്ത് കടുത്തവിമർശനമുണ്ട്. പകുതി പേർക്ക് ജോലി പകുതിപേർക്ക് വിശ്രമം, 50 കഴിഞ്ഞവർക്ക് ഫീൽഡ് ഡ്യൂട്ടി പാടില്ല എന്നതടക്കമുള്ള നിർദേശമാണ് പാലിക്കപ്പെടാത്തത്. െപറ്റി കേസ് പിടിത്തം, ട്രാഫിക് ഡ്യൂട്ടി, ദൂരസ്ഥലങ്ങളിൽ പോയുള്ള അന്വേഷണം, കൂടുതൽ ജനങ്ങളുമായി ഇടപഴകുന്നതരത്തിലുള്ള പരിശോധനകൾ എന്നിവക്കടക്കം മിക്കയിടത്തും പ്രായമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് തുടരുകയാണ്. വിവിധ രോഗങ്ങളുള്ളവരെ സ്റ്റേഷനു പുറത്ത് ജോലിക്ക് നിയോഗിക്കരുതെന്ന നിർദേശവും കാറ്റിൽ പറത്തുകയാണ്. എന്നാൽ, കണ്ടെയ്ൻമൻെറ് സോണുകളുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതിനാലാണ് ഗ്രേഡ് എസ്.ഐമാർ, എ.എസ്.ഐമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ അടക്കമുള്ള മുതിർന്നവരെ രംഗത്തിറക്കേണ്ടിവരുന്നതെന്നാണ് സ്റ്റേഷൻ ഹൗസ് ഒാഫിസർമാർ പറയുന്നത്. -കെ.ടി. വിബീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story