Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 11:58 PM GMT Updated On
date_range 30 July 2020 11:58 PM GMTദിവസവേതനം നിലച്ചു; സങ്കടഹരജിയുമായി അധ്യാപകര്‍
text_fieldsbookmark_border
2011 നുശേഷം എയ്ഡഡ് സ്കൂളില്‍ നിയമനം ലഭിച്ച് മതിയായ കുട്ടികളില്ലാത്തതിനാല്‍ അംഗീകാരം കിട്ടാത്ത അധ്യാപകരാണിവര്‍ വടകര: ദിവസവേതനം നിലച്ചതോടെ ബുദ്ധിമുട്ടിലായതിനാല്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്ക് അധ്യാപകരുടെ സങ്കടഹരജി. മതിയായ എണ്ണം കുട്ടികളില്ലെന്ന കാരണത്താല്‍ എയ്ഡഡ് സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്‍പ്പെടെ ഓണ്‍ലൈനില്‍ നിവേദനം നല്‍കിയത്. സ്കൂളിലെത്തി ഒപ്പിടുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഈ വിഭാഗം അധ്യാപകര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍, ഇത്തവണ സ്കൂള്‍ തുറന്നില്ലെന്ന കാരണത്താൽ ഇവര്‍ക്ക് വേതനം ലഭിക്കുന്നില്ല. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഈ വിഭാഗത്തിലുള്ള അധ്യാപകര്‍ കൂടുതലുള്ളത്. സംസ്ഥാനത്താകെ 800 ഓളം പേരുണ്ട്. 2011നുശേഷം നിയമനം ലഭിച്ചവര്‍ക്കാണ് മതിയായ എണ്ണം കുട്ടികളില്ലെന്ന കാരണത്താല്‍ അംഗീകാരം കിട്ടാതെയുള്ളത്. ഓണ്‍ലൈന്‍ പഠനം തുടങ്ങിയതുമുതല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റധ്യാപകരെപ്പോലെ ഇവരും ജോലിചെയ്യുന്നുണ്ട്. ഓരോ ക്ലാസിൻെറയും ചുമതല ഏറ്റെടുത്ത് വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴി തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കല്‍, വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, സംശയനിവാരണം തുടങ്ങിയവക്ക് ഇവരും മണിക്കൂറുകള്‍ ചെലവഴിക്കുന്നുണ്ട്. സ്കൂളിലെ യോഗങ്ങളിലും മറ്റു പരിപാടികളിലും സംബന്ധിക്കുകയും ചെയ്യുന്നു. എന്നാല്‍, അധ്യയനവർഷം രണ്ടുമാസം പിന്നിടുമ്പോഴും ഇവരുടെ വേതനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. സ്കൂള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ വേതനമില്ലാതെ മാസങ്ങളോളം മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story