Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 11:58 PM GMT Updated On
date_range 30 July 2020 11:58 PM GMTസ്വർണക്കടത്ത്: തമിഴ്നാട്ടിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ എൻ.െഎ.എ ശേഖരിക്കുന്നു
text_fieldsbookmark_border
കെ.രാജേന്ദ്രൻ ചെന്നൈ: സംസ്ഥാനത്ത് സ്വർണക്കടത്ത് കേസുകളിൽ പിടിയിലായവരുടെ വിവരങ്ങൾ എൻ.െഎ.എ ശേഖരിക്കുന്നു. കേരളത്തിലെ വിവാദമായ സ്വർണക്കടത്ത് കേസിൽ പ്രതികളായവർക്ക് വിപുലമായ നെറ്റ്വർക് ഉണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ വ്യക്തമായിരുന്നു. ചെന്നൈ, തിരുച്ചി വിമാനത്താവളങ്ങളിലും നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയതായും അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. 2019 ജൂലൈ മുതൽ നവംബർ വരെ തിരുച്ചി വിമാനത്താവളം വഴി വൻതോതിൽ സ്വർണക്കടത്ത് നടന്നിരുന്നു. ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ്(ഡി.ആർ.െഎ) വിഭാഗം രണ്ടാഴ്ചക്കാലം തിരുച്ചി വിമാനത്താവളത്തിൽ ക്യാമ്പ് ചെയ്ത് കോടികളുടെ സ്വർണം പിടികൂടിയിരുന്നു. തുടർന്ന് എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തിരുച്ചിയിൽ ഇതിനകം ജ്വല്ലറി ഉടമയും വിൽപന ഏജൻറുമാരും ഉൾപ്പെടെ ആറുപേരെ കസ്റ്റഡിയിലെടുത്ത് രഹസ്യമായി ചോദ്യം ചെയ്തിരുന്നുവെങ്കിലും ആവശ്യപ്പെടുേമ്പാൾ ഹാജരാവണമെന്ന നിബന്ധനയോടെ വിട്ടയച്ചു. രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായവർ, ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളികൾ, പ്രതികളെ ജാമ്യത്തിലെടുത്തവർ, സ്വർണം എത്തിച്ച് നൽകിയത് ആർക്കൊക്കെ തുടങ്ങിയ വിവരങ്ങളാണ് എൻ.െഎ.എ ശേഖരിക്കുന്നത്. 2019 ജനുവരിയിൽ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ ചിലർ നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ സൂളമേട്ടിലെ വീട്ടിൽനിന്ന് 20.6 കിലോ സ്വർണം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ ഡി.ആർ.െഎ അറസ്റ്റ് ചെയ്തു. ദുബൈയിൽനിന്ന് വിമാന മാർഗവും ശ്രീലങ്കയിൽനിന്ന് ബോട്ടുകളിലുമായാണ് ഇവ കടത്തിക്കൊണ്ടുവന്നത്. മാസങ്ങൾക്കു മുമ്പ് ചെന്നൈയിലെ നക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന രണ്ട് വിദേശവനിതകളുടെ പക്കൽനിന്ന് 20 കിലോ സ്വർണം കണ്ടെടുത്തിരുന്നു. ഇതിനുപുറമെ മറ്റൊരു കേസിൽ രണ്ട് കൊറിയൻ വനിതകളിൽനിന്ന് 24 കിലോ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. ഇത്തരത്തിൽ നാല് കേസുകളിലായി 74.4 കിലോ സ്വർണമാണ് പിടികൂടിയത്. രണ്ടുവർഷം മുമ്പ് ആന്ധ്ര വിജയവാഡയിൽ 64 കിലോ സ്വർണം പിടിച്ച കേസിൽ അറസ്റ്റിലായ അഞ്ചുപേരുടെ വിവരങ്ങളും എൻ.െഎ.എ ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story