Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 5:28 AM IST Updated On
date_range 20 July 2020 5:28 AM ISTഅമൃത് മലിനീകരണ പ്ലാൻറ്: പഠനത്തിന് സമിതി
text_fieldsbookmark_border
കോഴിക്കോട്: നഗരസഭ അമൃത് പദ്ധതിയിൽ കടപ്പുറത്ത് പണിയുന്ന മലിനജല സംസ്കരണ പ്ലാൻറിൻെറ വിശദ പദ്ധതിരേഖ (ഡി.പി.ആർ) പഠിക്കാനായി സമിതിയെ നിയോഗിച്ചു. സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകേണ്ടത്. പദ്ധതിയുടെ ഡി.പി.ആറിൽ പ്രശ്നമുണ്ടോയെന്നുൾപ്പെടെയുള്ള കാര്യമാണ് സമിതി പരിശോധിക്കുക. മൂന്ന് തവണ ടെൻഡർ ചെയ്തിട്ടും പദ്ധതി തുടങ്ങാനായിട്ടില്ല. 116 കോടിയുടെ പദ്ധതി കരാർ വിളിച്ചത് 180 കോടിയായി വർധിച്ചു. ഉയർന്ന തുക വേണമെന്നത് കമ്പനി ആവശ്യമാണ്. വീണ്ടും ടെൻഡർ ചെയ്യാനാണ് പുതിയ തീരുമാനം. പലവട്ടം നീട്ടിയ ശേഷമാണ് ഒരു കമ്പനി തയാറായത്. കൃത്യമായ പഠനം നടത്താതെയാണ് ഡി.പി.ആർ തയാറാക്കിയതെന്നും ഭൂമിയുടെ സ്വഭാവം പോലും പരിശോധിച്ചിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു. സാങ്കേതിക വിദ്യയെപ്പറ്റിയും സംശയമുയർന്നു. പ്രതിഷേധങ്ങൾക്കിടെയാണ് ടെൻഡറുമായി മുന്നോട്ടുപോയി ഒന്നും തുടങ്ങാനാവാതെ വന്നത്. ആവിക്കൽ, കോതി എന്നിവിടങ്ങളിലാണ് പ്ലാൻറ് പണിയാൻ ഉദ്ദേശിക്കുന്നത്. തീരദേശസംരക്ഷണ നിയമ പ്രകാരമുള്ള അനുമതി പോലും ലഭിക്കുന്നതിന് മുമ്പായിരുന്നു ടെൻഡറിലേക്ക് കടന്നതെന്നും ആക്ഷേപമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story