Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതളി ക്ഷേത്രമാതൃകയിൽ...

തളി ക്ഷേത്രമാതൃകയിൽ കണ്ടംകുളം ജൂബിലിഹാൾ പുനർനിർമാണം

text_fields
bookmark_border
കോഴിക്കോട്: ലോക്ഡൗണിൽ മുടങ്ങിയ കണ്ടംകുളം ജൂബിലിഹാൾ നവീകരണപ്രവൃത്തി വീണ്ടും സജീവമായി. ഹാളിൻെറ അകവും പുറവും പൂർണമായി മാറ്റി പുതിയ മുഖം നൽകുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. തളി ക്ഷേത്രമാതൃകയിലാവും പുതിയ ഹാളിൻെറ മേൽക്കൂര. 2.34 കോടി രൂപ ചെലവിലാണ് നവീകരണം. പൈതൃകമേഖലയിലെ ആഡംബരഹാളാക്കി മാറ്റുകയാണ് ലക്ഷ്യം. ഒാഡിറ്റോറിയവും ഡൈനിങ് ഹാളും അടുക്കളയും അടിമുടി മാറും. അതിവിശാലമായ ഡൈനിങ് ഹാൾ അൽപം ചുരുക്കി പാർക്കിങ് സൗകര്യം വിശാലമാക്കുന്നുണ്ട്. കെട്ടിടത്തിൻെറ ഉയരം അൽപം കുറച്ച് മനോഹര രൂപമാക്കുകയാണ് ലക്ഷ്യം. എയർകണ്ടീഷണറും ലിഫ്റ്റും സജ്ജമാക്കുന്നുണ്ട്. ഷീറ്റുകൊണ്ടുള്ള മേലക്കൂര തന്നെയാണ് പുതിയ ഹാളിനും ഉണ്ടാവുക. നിലവും മുറ്റവും മാറ്റിപ്പണിയും. കോർപറേഷൻ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകും മുമ്പ് പദ്ധതി ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ലളിത പ്രഭ മാധ്യമത്തോടു പറഞ്ഞു. നിലവിലുള്ള കെട്ടിടം നവീകരിക്കാൻകഴിയുമോ എന്ന് എൻ.െഎ.ടി സംഘം പരിേശാധിച്ചുറപ്പുവരുത്തിയ ശേഷമാണ് പ്രവൃത്തി ആരംഭിച്ചത്. നേരേത്ത കുളമുണ്ടായിരുന്ന സ്ഥാനത്താണ് കണ്ടംകുളം ജൂബലിഹാൾ നിർമിച്ചിരുന്നത്. സ്വാതന്ത്ര്യത്തിൻെറ 50ാം വാർഷിക സ്മാരകമായി നിർമിച്ചതിനാലാണ് ജൂബിലിഹാൾ എന്ന പേരുവന്നത്. photo pk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story