Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:06 AM IST Updated On
date_range 21 Aug 2022 1:06 AM ISTവാസയോഗ്യമല്ലാത്ത സ്ഥലം നൽകി കബളിപ്പിച്ചു; പൊലീസ് അന്വേഷണത്തിന് ഉത്തരവ്
text_fieldsbookmark_border
കോഴിക്കോട്: പട്ടികവർഗത്തിലുൾപ്പെട്ടയാളുടെ വീടും സ്ഥലവും കരിങ്കൽ ക്വാറി ഉടമകൾ സൂത്രത്തിൽ കൈക്കലാക്കി പകരം വനാതിർത്തിയോട് ചേർന്ന് ജണ്ട കെട്ടിയ സ്ഥലം നൽകിയെന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കോഴിക്കോട് ജില്ല റൂറൽ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. വനം, പട്ടികവർഗ വകുപ്പുകളിൽനിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. എടവണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരൻ ഇപ്പോൾ താമസിക്കുന്നതെന്ന് നിലമ്പൂർ നോർത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കമീഷനെ അറിയിച്ചു. കോരന് ക്വാറി ഉടമകൾ നൽകിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്. 2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തിൽതന്നെയാണ് ഇപ്പോഴുള്ളത്. കോരന്റെ സ്ഥലം രേഖപ്പെടുത്തി രേഖയില്ലാത്ത സ്ഥലം നൽകിയവർക്കെതിരെ പൊലീസാണ് നിയമനടപടികൾ സ്വീകരിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കൽ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയുയർന്നിരിക്കുന്നത്. കോരന് പകരം നൽകിയ സ്ഥലം വാസയോഗ്യമല്ലെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ കമീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. എ.സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story