Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്മിശ്ര...

സമ്മിശ്ര കർഷകപുരസ്ക്കാര നിറവിൽ വിമുക്തഭടൻ

text_fields
bookmark_border
സമ്മിശ്ര കർഷകപുരസ്ക്കാര നിറവിൽ വിമുക്തഭടൻ
cancel
സമ്മിശ്ര കർഷക പുരസ്ക്കാര നിറവിൽ വിമുക്തഭടൻ നന്മണ്ട: സമ്മിശ്ര കർഷക പുരസ്ക്കാര നിറവിൽ വിമുക്തഭടൻ. കൂളിപ്പൊയിലിലെ വിമുക്ത ഭടനായ കോട്ടാടിപ്പറമ്പത്ത് ശ്രീധരൻ നായരാണ് സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിക്കുന്നത്. ജൈവം ജീവാമൃതം എന്നതാണ് ഈ വിമുക്തഭന്റെ പോളിസി. ഇപ്പോഴും പട്ടാളച്ചിട്ട കൈമോശം വരാതെ തന്നെ ഒരു പകൽ കൃഷിയിടത്തിലും തൊഴുത്തിലും ചെലവഴിക്കേണ്ട സമയ സൂചികയും രേഖപ്പെടുത്തിയിട്ടുണ്ട് ഇദ്ദേഹം. പതിനഞ്ച് നാടൻ ആടുകളും രണ്ടു കറവപ്പശുക്കളുമുണ്ട്. ഇത് കൂടാതെ ഇടവിള കൃഷിയായ ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് എന്നിവയും തെങ്ങ്, കവുങ്ങ് കൃഷിയും ചെയ്യുന്നു. വാഴയിനത്തിൽ നേന്ത്രവാഴ - മൈസൂരി ഇനം, പൂവൻപഴം, റോബസ്റ്റ എന്നിവയും കൃഷി ചെയ്യുന്നു. കർഷകർക്ക് മാതൃകയാകുന്ന ശ്രീധരൻ നായർ ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. പച്ചക്കറിയിലും ജൈവത്തിനാണ് പ്രാധാന്യം.ഒരു പതിറ്റാണ്ടായി കാർഷികവൃത്തിയിൽ തുടരുന്ന ശ്രീധരൻ നായർ ഇന്നുവരെ പുറമെ നിന്നും ഭക്ഷ്യപദാർഥങ്ങൾ വാങ്ങിയിട്ടില്ലായെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു.കർഷക ദിനത്തിൽ സമ്മിശ്ര കർഷകനുള്ള പുരസ്കാരം ലഭിച്ചു. ഇത്തരം അവാർഡുകൾ നമ്മെ കൂടുതൽ ഉത്തരവാദിത്തത്തിലേക്കാണ് കൊണ്ടുപോവുകയെന്ന് ഈ വിമുക്തഭടൻ പറയുന്നു. പടം: ആടുകളുടെ പരിപാലനത്തിൽ ശ്രീധരൻ നായർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story