Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:34 PM GMT Updated On
date_range 17 Aug 2022 7:34 PM GMTലഖിംപുരിൽ സംയുക്ത കിസാൻ മോർച്ചയുടെ സമരത്തിന് പഞ്ചാബ് കർഷകരും
text_fieldsbookmark_border
ചണ്ഡിഗഢ്: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ 'സംയുക്ത കിസാൻ മോർച്ച'(എസ്.കെ.എം) ആഹ്വാന പ്രകാരം നടക്കുന്ന 72 മണിക്കൂർ പ്രതിഷേധസമരത്തിൽ പങ്കെടുക്കാനായി പഞ്ചാബിലെ പതിനായിരത്തിലധികം കർഷകർ അവിടേക്ക് തിരിച്ചു. ലഖിംപുർ കൂട്ടക്കൊല കേസിൽ നീതി ആവശ്യപ്പെട്ടാണ് ആഗസ്റ്റ് 18 മുതൽ 20 വരെ എസ്.കെ.എം പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായ സമരത്തിൽ സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക, സമരകാലയളവിൽ മരിച്ച കൃഷിക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, കൂട്ടക്കൊല കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story