Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:11 AM IST Updated On
date_range 14 Aug 2022 12:11 AM ISTദേശീയപാത കുടിയൊഴിപ്പിക്കൽ: വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകിത്തുടങ്ങി
text_fieldsbookmark_border
മുഴപ്പിലങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കണ്ണൂർ-തലശ്ശേരി ദേശീയപാതക്കരികിലുള്ള പൊളിച്ചുനീക്കപ്പെട്ട വ്യാപാര സ്ഥാപന ഉടമകൾക്കുള്ള സർക്കാർ നഷ്ടപരിഹാരം ലഭിച്ചുതുടങ്ങി. ദേശീയപാത അതോറിറ്റി ഓഫിസ് മുഖേന കൃത്യമായി രേഖകൾ ഹാജരാക്കിയ വ്യാപാരികൾക്കാണ് നഷ്ടപരിഹാരമായി 75,000 രൂപ ലഭിക്കുന്നത്. എന്നാൽ, മൂന്നുലക്ഷം രൂപ വരെ നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ വ്യാപാരി വ്യവസായി സമിതി സമരങ്ങൾ നടത്തിയിരുന്നു. 2008 മുതൽ പഞ്ചായത്ത് ലൈസൻസ് പ്രകാരം കൃത്യമായ രേഖകളോടെ വ്യാപാരം നടത്തുന്ന സ്ഥാപന ഉടമകളെയാണ് നഷ്ടപരിഹാരത്തിന് ദേശീയപാത അതോറിറ്റി പരിഗണിച്ചത്. ഇതിനകം ഒഴിഞ്ഞുപോയ വ്യാപാരികളിൽ ചുരുക്കം ചിലർക്ക് കെട്ടിട ഉടമകളിൽനിന്ന് 30,000 രൂപ മുതൽ 80,000 രൂപ വരെ ലഭിച്ചിരുന്നതായി തുക കൈപ്പറ്റിയ വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story