Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:24 AM IST Updated On
date_range 11 Aug 2022 12:24 AM ISTമേയറെ വിലക്കേണ്ടതില്ലെന്ന് സി.പി. ജോൺ
text_fieldsbookmark_border
കോഴിക്കോട്: സ്വന്തം ആശയത്തിന് ഉറപ്പുണ്ടെങ്കിൽ ഏതു യോഗത്തിനും പോകാമെന്നും മേയർ, എം.എൽ.എ, എം.പി, മന്ത്രി എന്നിവരെയൊന്നും വിലക്കേണ്ട ആവശ്യമില്ലെന്നും സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. ചാത്തുണ്ണി മാസ്റ്റർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരിപാടിയിൽ എന്താണ് പറയുന്നത് എന്നതിൽ മാത്രമേ കാര്യമുള്ളൂ. ആർ.എസ്.എസിന് അധികാരത്തിൽ കടന്നുവരാൻ അവസരം ഉണ്ടാക്കിയതിൽ സി.പി.എമ്മിന് മറ്റാരെക്കാളും പ്രധാന പങ്കുണ്ട്. ചരിത്രം മറച്ചുവെക്കാൻ ഇപ്പോൾ മേയറോട് കലഹിച്ചിട്ട് കാര്യമില്ല. മേയർ പോയതിനെ വലിയ സംഭവമായാണ് നേതാക്കന്മാർ പറയുന്നത്. വി.പി. സിങ്ങിന്റെ ഭരണകാലത്ത് സി.പി.എം നേതാക്കൾ എൽ.കെ. അദ്വാനിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചത് ഏതു കണക്കിലാണ് പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചു. ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയായി ഒറ്റക്കെട്ടായി തെരഞ്ഞെടുക്കേണ്ടതായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് പാളിച്ച പറ്റി. മുൻ ബി.ജെ.പിക്കാരനെ മത്സരിപ്പിക്കേണ്ടിയിരുന്നില്ലെന്നും സി.പി. ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story