Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ്...

കോൺഗ്രസ് ഇടപെടലിൽ പ്രതീക്ഷ -റയ്ഹാന സിദ്ദീഖ്

text_fields
bookmark_border
സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് കോൺഗ്രസ് നിയമസഹായം നൽകും -ഇംറാന്‍ പ്രതാപ് ഗാര്‍ഹി എം.പി മലപ്പുറം: യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് കോൺഗ്രസ് നിയമസഹായം നൽകുമെന്ന് എ.ഐ.സി.സി ന്യൂനപക്ഷ സെൽ ചെയർമാൻ ഇംറാന്‍ പ്രതാപ് ഗാര്‍ഹി എം.പി. മലപ്പുറം ഡി.സി.സി ഓഫിസിൽ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റയ്ഹാനയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഖ്നോ ഹൈകോടതിയിലുള്ള കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകനുമായി സംസാരിച്ച് നിയമപരമായി എന്ത് ചെയ്യാനാവുമെന്ന് പരിഗണിക്കും. ലഖ്നോ ഹൈകോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റുന്ന പക്ഷം മികച്ച അഭിഭാഷകരെ നിയമിക്കാൻ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് റയ്ഹാന സിദ്ദീഖ് പറഞ്ഞു. ലഖ്നോ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ആറുമാസമായി ലഖ്നോ ഹൈകോടതിയിലാണ്. തങ്ങളുടെ അഭിഭാഷകന്‍റെ വാദം പൂർത്തിയായിട്ടും കേസ് പഠിക്കാനുണ്ടെന്ന് പറഞ്ഞ് കേസ് സർക്കാർ നീട്ടുകയാണ്. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നുണ്ടെന്നും റയ്ഹാന പറഞ്ഞു. കൂടിക്കാഴ്ചയിൽ മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്, എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി മുൻ പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. mpgma3 കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ദേശീയ ചെയര്‍മാന്‍ ഇംറാന്‍ പ്രതാപ് ഗാര്‍ഹി എം.പി മലപ്പുറം ഡി.സി.സി ഓഫിസിൽ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റയ്ഹാനയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story