Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമിതഭാരം കയറ്റുന്ന...

അമിതഭാരം കയറ്റുന്ന വാഹനങ്ങൾ ഭീഷണി

text_fields
bookmark_border
കോഴിക്കോട്: അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങൾ റോഡിൽ ഭീതി സൃഷ്ടിക്കുന്നു. ടിപ്പർ ലോറികൾക്കു പുറമെ ഗുഡ്സ് ഓട്ടോ, പിക്കപ്പ് ഉൾപ്പെടെ വാഹനങ്ങളിലുമാണ് വലിയതോതിൽ സാധനങ്ങൾ കയറ്റിപ്പോകുന്നത്. ഓട്ടോകളിലും പിക്കപ്പുകളിലും നീളമുള്ള കമ്പികളും ഇരുമ്പ്  പൈപ്പുകളും കയറ്റുന്നത് പലപ്പോഴും മറ്റു വാഹനങ്ങൾക്കടക്കം ഭീഷണിയാണ്. വാഹനത്തിന്‍റെ വലുപ്പത്തേക്കാൾ കൂടുതൽ മുന്നോട്ടും പിന്നോട്ടും തള്ളിനിൽക്കുന്ന തരത്തിലാണ് ഇവ കൊണ്ടുപോകുന്നത്. ഇന്നലെ കാരന്തൂരിന് സമീപം വലിയ തോതിൽ സ്റ്റീൽ കമ്പികൾ കയറ്റിപ്പോയ പിക്കപ്പ് വാൻ ബ്രേക്കിട്ടതോടെ കമ്പികൾ കെട്ടഴിഞ്ഞ് റോഡിലാകെ പരന്നു. മുന്നിലുള്ള ഓട്ടോ പെട്ടെന്ന് നിർത്തിയതോടെ പിക്കപ്പ് ബ്രേക്കിടുകയായിരുന്നു. ഇതോടെ കെട്ടിനുള്ളിലൂടെ കമ്പികൾ വഴുതി പൂർണമായും മുന്നിലേക്ക് പതിച്ചു. സമീപമുണ്ടായിരുന്ന ബൈക്ക് യാത്രികൻ ഭാഗ്യംകൊണ്ടാണ് കമ്പി ശരീരത്തിൽ കുത്താതെ രക്ഷപ്പെട്ടത്. വാഹനങ്ങളിൽ അമിതമായി കയറ്റുന്ന ലോഡ് നല്ല രീതിയിൽ കെട്ടിവെക്കാത്തതാണ് മിക്കപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാക്കുന്നത്. കൂടൂതൽ ഭാരം കയറ്റിയ വാഹനങ്ങൾ റോഡിലെ കുഴിയിൽ ചാടി മറിയുന്നതും നിരവധി തവണ നഗരത്തിലുണ്ടായിട്ടുണ്ട്. റോഡിൽ അമിത ഭാരം കയറ്റിപ്പോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നേരേത്ത ഹൈകോടതി തന്നെ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകിയിരുന്നു. മറ്റുവാഹന യാത്രികർക്കടക്കം ഭീഷണിയായതിനാൽ പരിശോധന നടത്തി കുറ്റക്കാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാനായിരുന്നു നിർദേശം. എന്നാൽ, പൊലീസ് വേണ്ടത്ര പരിശോധന നടത്താത്തതാണ് ഇത്തരക്കാർക്ക് തുണയാവുന്നത്. പലപ്പോഴും ഇത്തരം നിയമലംഘനങ്ങൾ പിടികൂടിയാലും പിഴയടപ്പിച്ച് വിടുകയാണ് പതിവ്. ടിപ്പർ ലോറികളും വൻതോതിൽ ബോളറും മെറ്റലും മണ്ണും മണലുമെല്ലാം കയറ്റി റോഡുകളിൽ ചീറിപ്പായുന്നുണ്ട്. അപൂർവമായി മാത്രമേ ഇവയും പരിശോധിക്കാറുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story