Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനുഷ്യക്കടത്ത് കേസിൽ...

മനുഷ്യക്കടത്ത് കേസിൽ തെളിവെടുത്തു; രേഖകൾ കണ്ടെടുത്തു

text_fields
bookmark_border
കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി അജുമോനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാൾ താമസിച്ചിരുന്ന എറണാകുളം ഷേണായീസ് ജങ്ഷന് സമീപത്തെ ഫ്ലാറ്റിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. കേസ് അന്വേഷണത്തിന് സഹായകരമാകുന്ന ചില രേഖകൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ആളുകളുടെ പേരും വിലാസവും അടങ്ങുന്ന ചില രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ഇവർ മുഖാന്തരം വിദേശത്തേക്ക് പോയവരുടെ വിവരങ്ങളാണോ എന്നതടക്കം പരിശോധിക്കുകയാണ്. അതേസമയം, കേസിൽ അറസ്റ്റിലാകാനുള്ള മുഖ്യപ്രതി മജീദിനെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി. തോപ്പുംപടി സ്വദേശിനിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ കുവൈത്തിൽ എത്തിച്ച മജീദും അജുമോനും പറഞ്ഞ ജോലി നല്‍കാതെ യുവതിയെ മാനസികമായി പീഡിപ്പിച്ചതായാണ്‌ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story