Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:37 AM IST Updated On
date_range 22 Jun 2022 5:37 AM ISTഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷ്യവിൽപന തടഞ്ഞു
text_fieldsbookmark_border
ഓമശ്ശേരി: ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ടൗൺ, താഴെ ഓമശ്ശേരി, കൂടത്തായി എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യ-മാംസ സ്റ്റാളുകൾ, ഇതര സംസ്ഥാന താമസ കേന്ദ്രങ്ങൾ, പഞ്ചർ കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് വ്യാപക പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ ഇവിടങ്ങളിൽനിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആറു സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. 5000 രൂപ പിഴ ചുമത്തി. ഗ്രാമ പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി. മലിനജലം പുറത്തേക്കൊഴുക്കുന്ന സ്ഥാപനങ്ങളും കൊതുക് വളരുന്ന സാഹചര്യവും കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമാനുസൃത നോട്ടീസ് നൽകിയിട്ടുണ്ട്. അതിരാവിലെ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ പൊറോട്ട, ഫിഷ് ഫ്രൈ, അൽഫാം, ചപ്പാത്തി, പപ്പടം, വിവിധയിനം കറികൾ, കേക്ക് തുടങ്ങിയവയുടെ വിൽപന തടഞ്ഞു. സ്ഥാപന ഉടമകളിൽനിന്ന് വിവിധ തുക പിഴ ചുമത്തി. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഒ. മഞ്ജുഷ, ജോൺസൺ ഫിലിപ്പോസ്, കെ.ടി. ജയകൃഷ്ണൻ, ടി.സജീർ എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും ഊർജിതമാക്കുമെന്ന് മെഡിക്കൽ ഓഫിസർ ബി. സായ്നാഥ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
