Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:49 AM IST Updated On
date_range 20 Jun 2022 5:49 AM ISTനഗരസഭയിലെ അഴിമതി: ജുഡീഷ്യൽ അന്വേഷണം വേണം -കെ. പ്രവീൺകുമാർ
text_fieldsbookmark_border
കോഴിക്കോട്: നഗരസഭ സി.പി.എമ്മിന്റെ ബിസിനസ് ഹബായി മാറിയെന്നും പാസ്വേഡും യൂസർ ഐഡിയും ദുരുപയോഗം ചെയ്ത് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വലിയ അഴിമതിയുടെ ചെറിയ ഭാഗമാണിപ്പോൾ പുറത്തുവന്നത്. ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാർ പരൽമീനുകളാണ്. വലിയ സ്രാവുകൾ വേറെയുണ്ട്. കെട്ടിടങ്ങൾക്ക് പ്ലാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സമാനതയില്ലാത്ത തട്ടിപ്പാണ് നഗരസഭയിൽ നടക്കുന്നത്. അപേക്ഷിച്ച പ്ലാൻ തള്ളുന്നതോടെ ബന്ധപ്പെട്ടവർ ഹൈകോടതിയെ സമീപിക്കും. ഇതിനിടെ നിർമാതാക്കളുമായി സി.പി.എം നേതാക്കൾ ഡീൽ ഉറപ്പിക്കും. പിന്നാലെ നഗരസഭ ബോധപൂർവം കേസ് തോറ്റുകൊടുക്കുകയും ചെയ്യും -അദ്ദേഹം ആരോപിച്ചു. 15 വർഷത്തിനിടെ പ്ലാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസിൽപോലും നഗരസഭ ജയിച്ചിട്ടില്ല. നഗരസഭയുടെ സ്ഥലങ്ങളിൽ പരസ്യം സ്ഥാപിക്കാനുള്ള അനുമതി നൽകിയതും സി.പി.എം നേതാക്കൾക്കും അവരുടെ ബിനാമികൾക്കുമാണെന്നും അഴിമതിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.എം. അബ്ദുറഹിമാൻ, മുനീർ എരവത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story