Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:47 AM IST Updated On
date_range 20 Jun 2022 5:47 AM ISTപ്രതികരിക്കാൻ എഴുത്തുകാരെ നിർബന്ധിക്കുന്നത് ആശാസ്യമല്ല -സച്ചിദാനന്ദൻ
text_fieldsbookmark_border
കോഴിക്കോട്: എഴുത്തുകാർ എല്ലാ കാര്യത്തിനോടും പ്രതികരിക്കണമെന്ന് നിർബന്ധിക്കുന്നത് ആശാസ്യമല്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. പല പ്രശ്നങ്ങളിലും സാംസ്കാരിക നായകർ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വെള്ളിമാട്കുന്ന് ജെൻഡർ പാർക്കിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. എഴുത്തുകാർ അവർക്ക് തോന്നുന്ന കാര്യങ്ങളിൽ ഇടപെടുകയോ സംസാരിക്കുകയോ ചെയ്യാറുണ്ട്. അത് ഓരോ എഴുത്തുകാരനും വിടേണ്ട കാര്യമാണ്. അതിൽ രാഷ്ട്രീയ വിശ്വാസങ്ങളുടെ പ്രശ്നം ഉണ്ടാവാം, സ്വന്തം ചായ് വുകളുടെ പ്രശ്നം ഉണ്ടാവാം. ജനാധിപത്യത്തിൽ അതെല്ലാം അനുവദനീയമാണ്. ചില സന്ദർഭങ്ങളിൽ കേരള പൊലീസ് പൂർണമായും കേരള സർക്കാറിന്റെ നിയന്ത്രണത്തിൽതന്നെയാണോയെന്ന് സംശയം തോന്നിയിട്ടുണ്ട്. കൽപ്പിച്ചുകൂട്ടിതന്നെ സർക്കാറിന്റെ ഇമേജ് ചീത്തയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മാത്രമല്ല, മുൻ സർക്കാറിന്റെ കാലത്തും ഉണ്ടായിട്ടുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story