Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:33 AM IST Updated On
date_range 31 May 2022 5:33 AM ISTഹണിട്രാപ് മോഡൽ കവർച്ച; പ്രതികൾ പിടിയിൽ
text_fieldsbookmark_border
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ നിർമിച്ച് ഹണി ട്രാപ്പിലൂടെ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി പണവും മൊബൈൽ ഫോണും കവരുന്ന സംഘം പൊലീസിന്‍റെ പിടിയിലായി. റെയിൽവേ സ്റ്റേഷനുസമീപം ആനിഹാൾ റോഡിൽ കാസർകോട് സ്വദേശിയുടെ പണവും മൊബൈൽ ഫോണും കവർന്ന അരീക്കാട് പുഴക്കൽ വീട്ടിൽ അനീഷ പി., നല്ലളം ഹസ്സൻഭായ് വില്ലയിൽ ഷംജാദ് പി.എം എന്നിവരാണ് ടൗൺ പൊലീസിന്‍റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസർകോട് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ, യുവതിയെക്കാണാൻ എന്ന വ്യാജേന വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മർദിച്ച് കവർച്ച നടത്തുകയായിരുന്നു. സമാനമായ സംഭവങ്ങൾ പലതും ഉണ്ടാകാറുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പൊലീസിൽ പരാതിപ്പെടാറില്ല. മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിൽ പ്രതികൾ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർമാരായ ജയശ്രീ എസ്, അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിജേഷ്, ജിതേന്ദ്രൻ, സുജന എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story