Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറ്റിപ്ലാങ്ങാട് ജനവാസ...

കുറ്റിപ്ലാങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയിറങ്ങി

text_fields
bookmark_border
tiger
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

കൊക്കയാർ: കുറ്റിപ്ലാങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയിറങ്ങിയതായി പ്രദേശവാസികൾ. പ്രദേശവാസിയായ ശ്രീജുവാണ് തിങ്കളാഴ്ച രാവിലെ ആറോടെ ജോലിക്കു പോകുന്നതിനിടെ കുറ്റിപ്ലാങ്ങാട് സ്കൂളിനു സമീപം ഏഴോലി റോഡ് ജങ്ഷനിൽ നായ്ക്ക് പിന്നാലെ പായുന്ന പുലിയെ കണ്ടതായി പറയുന്നത്.

ഈ ഭാഗങ്ങളിൽ പുലിയുടേതെന്നു കരുതുന്ന കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. വിവരം അറിയിച്ചതിനെ തുടർന്നു വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി. നാലുമാസം മുമ്പ് കുറ്റിപ്ലാങ്ങാട് ഭാഗത്ത് പുലിയിറങ്ങി വളർത്തു നായെ പിടിച്ചു ഭക്ഷിച്ചിരുന്നു. വനപാലകരെത്തി പരിശോധന നടത്തുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ സാന്നിധ്യമുണ്ടായില്ല. കഴിഞ്ഞ ദിവസം വെംബ്ലി 58 ഏക്കർ ഭാഗത്ത് കേഴയെ ചത്ത നിലയിൽ കണ്ടെത്തി. പാതിഭക്ഷിച്ച നിലയിലായിരുന്നു. ഇതിനിടയാണ് കുറ്റിപ്ലാങ്ങാട് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പുലിയല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എങ്കിലും രാത്രി പട്രോളിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tigers again roam the Kuttiplangad residential area
Next Story