Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം ജില്ലയിലെ...

കോട്ടയം ജില്ലയിലെ വെന്‍റിലേറ്റുകൾ ഒഴിവില്ല

text_fields
bookmark_border
covid ward
cancel

കോട്ടയം: ജില്ലയിലെ സർക്കാർ-സ്വകാര്യമേഖല ആശുപത്രികളിലെ കോവിഡ് കിടക്കകൾ നിറയുന്നു. സർക്കാർ മേഖലയിൽ ആകെയുള്ള 546 കിടക്കകളിൽ 46 എണ്ണമേ ഒഴിവുള്ളൂ. സർക്കാർ മേഖലയിൽ രണ്ട് കോവിഡ് ആശുപത്രികളാണുള്ളത് -മെഡി. കോളജ് ആശുപത്രിയും ജനറൽ ആശുപത്രിയും. 446 കിടക്കകളുള്ള മെഡി. കോളജിൽ 36 എണ്ണമാണ് ബാക്കിയുള്ളത്. ജനറൽ ആശുപത്രിയിലാവട്ടെ ആകെയുള്ള 100 കിടക്കകളിൽ (ഐ.സി.യു ഒഴികെ) 10 എണ്ണമേ ഒഴിവുള്ളൂ. സർക്കാർ മേഖലയിൽ വെൻറിലേറ്ററോടുകൂടിയ 125 ഐ.സി.യു ആണുള്ളത്.

ജനറൽ ആശുപത്രിയിലെ ഐ.സി.യു ഒഴിവില്ല. ഏഴ് ഐ.സി.യുവിലും ആളുണ്ട്. മെഡി. കോളജിൽ 118 ഐ.സി.യുവിൽ രണ്ടെണ്ണം ഒഴിവുണ്ട്. 92 വെൻറിലേറ്ററുള്ള സർക്കാർ മേഖലയിൽ ഒന്നും ഒഴിവില്ല. എട്ട് വെൻറിലേറ്ററുകളാണ് ജനറൽ ആശുപത്രിയിലുള്ളത്. 84 എണ്ണം മെഡി. കോളജിലും. രണ്ടിടത്തും വെൻറിലേറ്ററുകൾ നിറഞ്ഞു. ഓക്സിജൻ വിതരണമുള്ള കിടക്ക ജനറൽ അശുപത്രിയിൽ 30 എണ്ണമുണ്ട്. എന്നാൽ, ഒന്നും ഒഴിവില്ല. മെഡി. കോളജിൽ 173 കിടക്കകളിൽ 11 എണ്ണം ഒഴിവുണ്ട്. കോവിഡ് ചികിത്സയുള്ള 36 സ്വകാര്യ ആശുപത്രികളിലായി 1029 കിടക്കയുണ്ട്. അതിൽ 249 എണ്ണമാണ് ഒഴിവുള്ളത്. 86 ഐ.സി.യു വെൻറിലേറ്റുകളിൽ ഒരെണ്ണം ഒഴിവുണ്ട്. 16 വെൻറിലേറ്റുകളിൽ ഒന്നും ഒഴിവില്ല. ഓക്സിജൻ വിതരണം ഉള്ള കിടക്ക 228 എണ്ണമുണ്ട്. ഇതിൽ 32 എണ്ണമേ ഒഴിവുള്ളൂ.

ആശുപത്രികളെക്കൂടാതെ 22 സി.എഫ്.എൽ.ടി.സികളും ആറ് സി.എസ്.എൽ.ടി.സികളും 49 ഡി.സി.സികളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. സി.എഫ്.എൽ.ടി.സികളിലെ 1896 കിടക്കകളിൽ 677 എണ്ണം ബാക്കിയുണ്ട്. സി.എസ്.എൽ.ടി.സികളിൽ ആകെ 478 കിടക്കയാണുള്ളത്. അതിൽ 56 എണ്ണം ഒഴിവുണ്ട്. ഓക്സിജൻ വിതരണമുള്ള 221 കിടക്കകളിൽ ഒഴിവുള്ളത് 34 എണ്ണം. 49 ഡി.സി.സി കളിൽ 2238 കിടക്കളിൽ 929 എണ്ണം ബാക്കിയുണ്ട്.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളും ചികിത്സക്ക് കോട്ടയത്തെ സമീപിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവിൽ പ്രതിസന്ധിയില്ലെന്നും രോഗികൾ കൂടുന്നതോടെ അതിനനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalCovid 19
News Summary - There is no vacancy in ventilators in Kottayam district
Next Story