Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊറിയർ സ്ഥാപനത്തിലെ...

കൊറിയർ സ്ഥാപനത്തിലെ കവർച്ച: ഒരു വർഷത്തിനുശേഷം മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
കൊറിയർ സ്ഥാപനത്തിലെ കവർച്ച: ഒരു വർഷത്തിനുശേഷം മുഖ്യപ്രതി പിടിയിൽ
cancel
camera_alt

ഷൈൻ ഷാജി

കോട്ടയം: നഗരത്തിലെ കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച് പണം കവർന്ന സംഭവത്തിൽ മുഖ്യപ്രതി ഒരുവർഷത്തിനുശേഷം പിടിയിൽ.

ആർപ്പൂക്കര സംക്രാന്തി മുടിയൂർക്കര തേക്കിൻപറമ്പിൽ ഷൈൻ ഷാജിയെ (ഷൈമോൻ-28) ആണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബർ 16നായിരുന്നു തിരുനക്കര-പാരഗൺ റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കവർച്ച നടത്തിയത്.

ഗുണ്ടസംഘത്തലവൻ ആർപ്പൂക്കര കൊപ്രായിൽ അലോട്ടി ആണ് കവർച്ച ആസൂത്രണം ചെയ്തത്. ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തിരുവാർപ്പ് കൈച്ചേരിൽ അഖിൽ ടി. ഗോപി (20), വേളൂർ കൊച്ചുപറമ്പിൽ ബാദുഷ (20) എന്നിവരും ഷൈമോനും ചേർന്നാണ് കവർച്ച നടത്തിയത്.

വിദേശനിർമിത കത്തിയും കുരുമുളക് സ്പ്രേയും അടക്കമുള്ളവ ഓൺലൈനിൽനിന്നാണ് ഇവർ വാങ്ങിയിരുന്നത്. ഇത് കൈപ്പറ്റാൻ കൊറിയർ സഥാപനത്തിൽ എത്തിയശേഷമാണ് കവർച്ച സംഘം ആസൂത്രണം ചെയ്തത്. കവർച്ചക്കുശേഷം കടന്നുകളഞ്ഞ ഷൈമോൻ ഒരു വർഷത്തോളമായി ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, വാറംഗൽ, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചുവരുകയായിരുന്നു.

നാട്ടിലെത്തിയതായി ജില്ല പൊലീസ് മേധാവി ജി. ജയദേവിന് വിവരം ലഭിച്ചതോടെ ഡിവൈ.എസ്.പി ആർ. ശ്രീകുമാറിെൻറ നിർദേശാനുസരണം എസ്.ഐ ടി. ശ്രീജിത്ത്, ജൂനിയർ എസ്.ഐ സുമേഷ്, പ്രബേഷൻ എസ്.ഐ അഖിൽദേവ്, ഗ്രേഡ് എസ്.ഐമാരായ കുര്യൻ മാത്യു, കെ.പി. മാത്യു, എ.എസ്.ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ. സജീവ്, സി.കെ. നവീൻ, കെ.ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ചിങ്ങവനം, കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamarresttheft
Next Story