Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോലി...

ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

കോട്ടയം: യുവതിക്ക് അധാപികജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം സ്വദേശി സജിൻ ദേവിനെ (33) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്ന ഇയാൾ പുതുപ്പള്ളി സ്വദേശിനിയായ യുവതിയിൽ നിന്നും എൻ.എസ്.എസിന്റെ ഉടമസ്ഥതയിലുള്ള ഹയർസെക്കൻഡറി സ്കൂളിൽ ടീച്ചറായി ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് പലതവണകളായി 10 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം തിരികെ നൽകാതെ ഇയാൾ മുങ-ിനടക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇയാളെ മൈസൂരിൽ നിന്നും ആണ്പിടികൂടിയത്.

ഈസ്റ്റ് എസ്.ഐ കെ.അനിൽകുമാർ, സി.പി.ഒമാരായ യേശുദാസ്, പ്രതീഷ് രാജ്, അജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സജിൻ ദേവിന് കണ്ണൂർ കുടിയാൻമല പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsCheating
News Summary - The main accused who stole lakhs by promising a job was arrested
Next Story