Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗുണ്ടയെ കാപ്പ ചുമത്തി...

ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി

text_fields
bookmark_border
ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി
cancel

കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം പൊലീസ് സ്റ്റേഷൻ മുറ്റത്ത് കൊണ്ടുവന്നിട്ട സംഭവത്തിലെ ഒന്നാം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. മുട്ടമ്പലം കലക്ടറേറ്റ് മുള്ളൻകുഴി ഭാഗത്ത് കോതമന വീട്ടിൽ കേഡി ജോമോൻ എന്ന ജോമോൻ കെ. ജോസിനെയാണ് തടങ്കലിലാക്കിയത്.

ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവിട്ടു. തുടർന്ന് ജോമോൻ കെ. ജോസിനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

കോട്ടയം ഈസ്റ്റ്, അയർക്കുന്നം മേഖലകളിൽ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുക, കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ് ജോമോൻ കെ. ജോസ്. കൊലപാതക കേസിൽ റിമാൻഡിൽ കഴിഞ്ഞുവരവേയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kappa
News Summary - The goon was charged with kappa and detained
Next Story